കരൂർ : തമിഴ്‌നാട്ടിൽ കരൂർ ജില്ലയിൽ ജോലി ചെയ്യുന്ന മൂന്ന് ഡിഎസ്പിമാരെയും 10 ഇൻസ്പെക്ടർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിൽ നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ കരൂർ ടൗൺ ഡിഎസ്പി സെൽവരാജിനെ ഉൾപ്പെടെയാണ് മാറ്റിയത്. സെൽവരാജിനെ തൂത്തുക്കുടി ജില്ലയിലെ സാമൂഹിക നീതി-മനുഷ്യാവകാശ വിഭാഗത്തിലേക്കാണ് മാറ്റിയത്.
ടി വി കെ അധികാരമേറ്റ ശേഷം തമിഴ്‌നാട്ടിലെ വിവിധ വകുപ്പുകളിൽ അഴിച്ചു പണി നടക്കുകയാണ്. അതിനിടെയാണ് കാരൂർ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ ദുരന്തത്തെ ക്കുറിച്ഛ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെയും മാറ്റിയത്.















