തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി നെടുങ്കണ്ടം കെഎസ്ആർടിസി യൂണിറ്റിലെ ഡൈവർ സുനിൽകുമാറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സുനിൽകുമാർ കുറ്റം ചെയ്‌തെന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനു പിന്നാലെയാണ് നടപടി.
കോട്ടയം സിഎംഡി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷോബി പി വിജയന്‍ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥർ രാഷ്‌ട്രീയ നേതാക്കളെ അടക്കം വ്യക്തികളെഅധിക്ഷേപിച്ചുകൊണ്ട് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലോ അല്ലാതെയോ പോസ്റ്റുകൾ ഇടാൻ പാടില്ല എന്ന ചട്ടം നിലനിൽക്കെയാണ് സുനിൽകുമാർ ഈ പ്രവർത്തി ചെയ്തത്.
1960ലെ കേരള സിവില്‍ സര്‍വീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുടെ 10–ാം വകുപ്പ് പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റു ചെയ്തു. ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.















