തിരുവനന്തപുരം: സി.ജെ.പി ദേശവിരുദ്ധ ബന്ധം മറനീക്കി പുറത്തേക്ക്. സിജിപി വക്താവ് ഇഷ മറിയം ഹാരിസ് കൊടും ഭീകരൻ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു. ഇത് സംബന്ധിച്ച് തെളിവുകൾ ജനം ടിവിക്ക് ലഭിച്ചു. സി.ജെ.പി ക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളെന്ന കേന്ദ്ര എജൻസികളുടെ വാദം ശരിവയ്‌ക്കുന്നതാണ് സി.ജെ.പി വക്താവിന്റെ മദനി ബന്ധം.
രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന തരത്തിലായിരുന്നു ആദ്യം സിജെപി പ്രചരിപ്പിച്ചത്. അതിനാലാണ് ബിജെപിയുടെ സോഷ്യൽ മീഡിയ പേജിനെ മറികടന്ന് മുന്നോട്ട് പോയത് എന്ന തരത്തിലും വ്യഖ്യാനവുമുണ്ടായി. എന്നാൽ ഇതിന്റെ ഫോളോവേഴ്സിൽ മുഖ്യഭാഗവും പാകിസ്ഥാൻ, ബംഗ്ലാദേശ്, തുര്‍ക്കി പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് ഇൻസൈറ്റുകൾ വ്യക്തമാക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്. കേരളത്തിലും തീവ്ര കമ്യൂണിസ്റ്റുകളും രാജ്യവിരുദ്ധരും ജിഹാദികളുമാണ് നിലവിൽ സിജെപിയെ ഏറ്റെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണ നിലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാമെന്നിരിക്കെ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് സോഷ്യൽ മീഡിയ ഇതിന്റെ പിറവി. അമേരിക്കയിലിരുന്നാണ് സിജെപിയുടെ സ്ഥാപകനായ 30-കാരന്‍ അഭിജീത് ദിപ്‌കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2020-നും 2023-നും ഇടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിജീത്, നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ്.
മാത്രമല്ല ചില ആസൂത്രിത ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങൾ. ഡൽഹിയിൽ ഒത്തുകൂടാനും മനുഷ്യ ചങ്ങലയ്‌ക്കുമുള്ള ആഹ്വാനവുമെല്ലാം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. യുവാക്കൾ അസ്വസ്ഥരാണെന്ന് തരത്തിൽ കുപ്രചരണം അഴിച്ച് വിട്ട് അയൽരാജ്യങ്ങളിലെ കലാപങ്ങൾ പൊട്ടിപുറപ്പെട്ടതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പാറ്റകളുടെ ശ്രമം. അതേസമയം ,സിജെപിക്ക് പിന്നിലുള്ളവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.















