തിരുവനന്തപുരം: പത്തനംതിട്ടയിൽ ബംഗാളിയായി ജീവിച്ച് ബംഗ്ലാദേശ് ഭീകരൻ. ജൂവൽ കിംഗ് എന്ന ബംഗ്ലാദേശി പത്തനംതിട്ടയിൽ അഞ്ച് വർഷത്തോളമാണ് ഒളിച്ച് ജീവിച്ചത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയായി കഴിഞ്ഞത്. അടുത്തിടെ ഇയാൾ ബംഗ്ലാദേശിലേക്ക് മടങ്ങി എന്നാണ് നിഗമനം.
നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ് ജോലി ചെയ്തിരുന്നത്. അടുത്തിടെ ഇയാളെ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് കരാറുകാരൻ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ബംഗ്ലാദേശ് പതാകയ്‌ക്കൊപ്പമുള്ള പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. ബംഗ്ലാദേശ് പാർലമെന്റും അവിടത്തെ ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം.
വാട്സ് ആപ്പ് സ്റ്റാറ്റസിൽ ഭാരത വിരുദ്ധ ചിത്രങ്ങൾ ഇയാൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എകെ. 47 തോക്ക് ചൂണ്ടി നിൽക്കുന്നതാണ് നിലവിലെ സ്റ്റാറ്റസ്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബംഗ്ലാദേശിയാണന്ന് തിരിച്ചറിഞ്ഞത്.
കൊൽക്കത്തയാണ് നാട് എന്നായിരുന്നു ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലി സ്ഥലത്തും അധികം ആരോടും സംസാരിക്കാറില്ല. ഫോണിൽ ഖുറാഴ വചനങ്ങൾ കേട്ടു കൊണ്ടാണ് ജോലി ചെയ്യാറെന്നും അടുത്ത അറിയാവുന്ന ആളുകൾ പറയുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ ഇത്തരക്കാർ ഉണ്ടെന്നതിന്റെ സൂചന കൂടിയാണ് പത്തനംതിട്ടയിലെ സംഭവം. എന്നാൽ പരിശോധന നടത്താനോ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാനോ പൊലീസിനോ രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിനോ സാധിക്കുന്നില്ല.















