ഹരിപ്പാട് : സിപിഎമ്മിനേയും DYFI ഉൾപ്പെടെയുള്ള അവരുടെ പോഷക സംഘടകളെയും ഭയക്കുന്ന നിലപാട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടരുന്നു. ഹരിപ്പാട്ട് ഇന്നലെ അനുമതിയില്ലാത്ത DYFI ജാഥ തടഞ്ഞ SI ക്ക് സ്ഥലംമാറ്റം.
ഹരിപ്പാട് SI ബാബുജിയെയാണ് ഹരിപ്പാട് സ്റ്റേഷനിൽ നിന്ന് കരീലക്കുളങ്ങരയിലേക്ക് അടിയന്തര സ്ഥലംമാറ്റം നൽകിയത്. ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെവിളംബര ജാഥ എന്ന പേരിൽ DYFI നടത്തിയ അനുമതിയില്ലാത്ത പ്രകടനം ഹരിപ്പാട് SI ബാബുജി തടഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ജാഥയ്‌ക്ക് കുറുകെ ജീപ്പ് വട്ടംവെച്ചു സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു എന്ന് DYFI എസ്പിക്ക് പരാതി നൽകുകയിരുന്നു. ഇതേ തുടർന്ന് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടു.
സംഭവത്തിൽ എസ്പി ഇന്ന് രാവിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിലും അഴിഞ്ഞാടിയ സിപിഎം പ്രവർത്തകരെ നിയന്ത്രിക്കാൻ എസ് ഐയുടെ ക്രിയാത്മക ഇടപെടൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റേത് അനാവശ്യ ഇടപെടലായിരുന്നു എന്നാരോപിച്ച് സിപി എം പ്രവർത്തകർ രംഗത് വരികയും പോലീസുമായി വലിയ സംഘർഷം ഉണ്ടാക്കുകയും ചെയ്തിരുന്നു.
പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. അതും സിപിഎമ്മിനെ ഭയന്നാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഹരിപ്പാട്ടുണ്ടായ സമാന സംഭവ വികാസങ്ങൾ.















