രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 02:29 pm IST
FacebookTwitterWhatsAppTelegram

പട്‌ന: രണ്ട് പതിറ്റാണ്ടോളമായി തങ്ങളുടെ വസതിയായിരുന്ന ഔദ്യോഗിക സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞ് മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന രാഷ്‌ട്രീയ ജനതാദളിന്റെ (RJD) ക്യാമ്പ് ഓഫീസായും ഈ ബംഗ്ലാവായിരുന്നു പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഈ നടപടി.

സർക്കുലർ റോഡിലെ പത്താം നമ്പർ ബംഗ്ലാവ് ഒഴിഞ്ഞ റാബ്‌റി ദേവി, അവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കൗടില്യ നഗറിലെ തന്റെ സ്വകാര്യ വസതിയിലേക്കാണ് മാറിയത്. ഇവർ ഒഴിഞ്ഞ ബംഗ്ലാവ് ഇനി മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിക്കും.

2005-ൽ അധികാരം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ, അന്നത്തെ നിതീഷ് കുമാർ സർക്കാരാണ് റാബ്‌റി ദേവിക്ക് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ’10, സർക്കുലർ റോഡ്’ ബംഗ്ലാവ് അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഈ ബംഗ്ലാവ് ‘ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി’യാക്കി സർക്കാർ ഉത്തരവിറക്കി. പകരം പ്രതിപക്ഷ നേതാവെന്ന നിലയിൽ റാബ്‌റി ദേവിക്ക് ’39, ഹാർഡിഞ്ച് റോഡിൽ’ മറ്റൊരു ബംഗ്ലാവ് അനുവദിച്ചെങ്കിലും അവർ അങ്ങോട്ട് മാറാൻ വിസമ്മതിച്ചു. ആ സ്ഥലം ചെറുതാണെന്നതിനാലും, അവിടെ താമസിച്ച മുൻ നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം തകർന്നതിനാൽ അത് ‘അപശകുനമായി’ കണക്കാക്കപ്പെട്ടതിനാലുമായിരുന്നു അവർ വീട് മാറാൻ വിസമ്മതിച്ചത്.

കഴിഞ്ഞ മാസം ജൂൺ 29-നകം പുതിയ വസതിയായ ’38, ഹാർഡിഞ്ച് റോഡിലേക്ക്’ മാറാൻ കെട്ടിട വകുപ്പ് കർശന നിർദ്ദേശം നൽകി. ഇതോടെ ദേഷ്യപ്പെട്ട റാബ്‌റി ദേവി, തന്നെ ബംഗ്ലാവിൽ നിന്ന് ബലമായി പുറത്താക്കാൻ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഈ ശാഠ്യം ജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കി. “ലാലു കുടുംബത്തിന് എല്ലാ അംഗങ്ങൾക്കും പ്രത്യേക സർക്കാർ വീടുകൾ വേണം” എന്ന തരത്തിൽ എൻഡിഎ നേതാക്കൾ രാഷ്‌ട്രീയ പ്രചാരണം തുടങ്ങിയതോടെയാണ് റാബ്‌റി ദേവി നിലപാട് മാറ്റി ബംഗ്ലാവ് ഒഴിയാൻ തയ്യാറായത്.

ആർജെഡി നേതാക്കൾക്ക് നിലവിൽ മറ്റ് സർക്കാർ വസതികളുണ്ട്. റാബ്‌റി ദേവിയുടെ ഇളയ മകനും ആർജെഡി വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവിന്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ‘2, പോളോ റോഡിൽ’ ഔദ്യോഗിക മന്ത്രി ബംഗ്ലാവുണ്ട്.
കുടുംബവുമായി ഒരൽപ്പം അകന്നു കഴിയുന്ന മൂത്ത മകൻ തേജ് പ്രതാപ് യാദവിനും സർക്കാർ ബംഗ്ലാവുണ്ട്. തന്റെ പുതിയ പാർട്ടിയായ ‘ജനശക്തി ജനതാദൾ’ നടത്തുന്നതിനായി സ്ഥലം വേണമെന്ന് സർക്കാരിനോട് അപേക്ഷിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് ഈ ബംഗ്ലാവ് ലഭിച്ചത്.

Tags: Lalu Prasad YadavRashtriya Janata Dal (RJD)Rabri Devi
ShareTweetSendShare

More News from this section

മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

വ്യാജ പതിപ്പുകൾക്ക് കടിഞ്ഞാൺ; ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്, 15 ദിവസത്തിനകം നടപടി റിപ്പോർട്ട് നൽകാൻ നിർദേശം

മദ്രസകൾ മറയാക്കി യുവാക്കളെ തീവ്രവൽക്കരിക്കാൻ ശ്രമം;  ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലിനെതിരെ എടിഎസിന്റെ ഓപ്പറേഷൻ; എട്ട് പേർ അറസ്റ്റിൽ

ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നിർണായക നീക്കം; 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു

ഏകീകൃത സിവിൽ കോഡിലേക്ക് മഹാരാഷ്‌ട്രയും; കരട് തയ്യാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും

‘ഓർഗനൈസർ’ 80-ാം വാർഷികം; ദേശീയ ചിന്തയുടെ ചരിത്രരേഖയെന്ന് വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ

Latest News

ഖമേനിയുടെ ഖബറടക്ക ചടങ്ങുകളിൽ മകനെ കാണാനില്ല?? പിതാവിന്റെ അന്ത്യയാത്രയിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നതിന് പിന്നിൽ ? ചർച്ച സജീവം

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

അവർ സുരക്ഷിതരാണ്; വർക്കലയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്താൻ കഴിയില്ല’; പാകിസ്ഥാൻ തകർച്ചയുടെ വക്കിൽ; സൈന്യവും രാഷ്‌ട്രീയ നേതൃത്വവും പരാജയം, രാജ്യം ദുര്‍ഭരണത്തിന്റെ ഇര’ – മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

വെറ്ററൻ സെന്ററിനെ സ്വന്തമാക്കി നിക്സ്; ഡ്രമ്മണ്ടിന് 3.9 മില്യൺ ഡോളർ കരാർ

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies