'അടുത്ത വരവില്‍ കല്യാണം...'; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 08:15 am IST
FacebookTwitterWhatsAppTelegram

വെള്ളരിക്കുണ്ട്: ഒരേയൊരു മകനെ യാത്രയാക്കുമ്പോള്‍ ഓരോ മാതാപിതാക്കളും മനസ്സില്‍ സൂക്ഷിക്കുന്നത് ഒരേയൊരു പ്രതീക്ഷയാണ് ‘അവന്‍ തിരികെ വരും’. എന്നാല്‍ വെള്ളരിക്കുണ്ടിലെ ആ വീട്ടിലേക്ക് ഇനി അഖില്‍ ജോയന്‍ തിരിച്ചെത്തില്ല. വിവാഹസ്വപ്‌നങ്ങളുമായി, പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് യാത്ര പറഞ്ഞിറങ്ങിയ ആ യുവാവ് ആക്രമണത്തില്‍ മരിണപ്പെട്ടിരിക്കുകയാണ്.

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ചരക്കുകപ്പലില്‍ ജീവന്‍ നഷ്ടമായ കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്റെ (26) വിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ കണ്ണീര്‍കഥയായി മാറുകയാണ്. ചെറുപ്പം മുതല്‍ പോരാട്ടമായിരുന്നു അഖിലിന്റെ ജീവിതം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ കരകയറ്റണമെന്ന ആഗ്രഹമാണ് വെറും 19-ാം വയസ്സില്‍ തന്നെ മര്‍ച്ചന്റ് നേവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

കടലിലെ ഓരോ യാത്രയും സ്വന്തം ജീവിതം മെച്ചപ്പെടുത്താനല്ല, വീട്ടിലെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായിരുന്നു. ആ സ്വപ്‌നങ്ങളില്‍ ഏറ്റവും വലുത് ഒരു വീട്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ക്കായി പുതിയ വീട് നിര്‍മിച്ച് ഗൃഹപ്രവേശം നടത്തിയത്. ആ വീട്ടില്‍ ഇനി ബാക്കി ഉണ്ടായിരുന്നത് ഒരു ആഘോഷം മാത്രം അഖിലിന്റെ വിവാഹം.

ഈ വര്‍ഷം വീട്ടിലെത്തിയപ്പോള്‍ വിവാഹത്തെക്കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത്. അടുത്ത അവധിക്ക് നാട്ടിലെത്തി വിവാഹം നടത്താമെന്ന തീരുമാനവും കുടുംബത്തില്‍ സന്തോഷം നിറച്ചിരുന്നു. ഒരു മാസം മുമ്പ് ജോലിക്ക് മടങ്ങുമ്പോഴും സുഹൃത്തുക്കളോടും ബന്ധുക്കളോടും അതേ സ്വപ്‌നങ്ങളായിരുന്നു പങ്കുവെച്ചത്. ആ യാത്ര തിരിച്ചുവരവിനുള്ളതായിരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ വിധി മറ്റൊന്നായിരുന്നു.

കളിക്കളത്തിലും അഖില്‍ ഒരു പോരാളിയായിരുന്നു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചു. പ്രത്യേകിച്ച് റോപ്പ് പുള്‍-അപ്പിലും വടംവലിയിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. റോപ്പ് പുള്‍-അപ്പില്‍ ലോക റെക്കോര്‍ഡിലേക്കെത്തിയ പ്രകടനമാണ് അഖിലിനെ നാട്ടിലെ യുവാക്കളുടെ അഭിമാനമാക്കിയത്.

എന്നാല്‍ യുദ്ധത്തിന്റെ തീ ആളിപ്പടര്‍ന്ന യുക്രൈന്‍ തീരത്ത് ആ സ്വപ്‌നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നു. ഭക്ഷ്യധാന്യങ്ങളുമായി യാത്രതിരിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അഖിലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല.

മകന്റെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ തളര്‍ന്നിരിക്കുകയാണ് അച്ഛന്‍ ജോയനും അമ്മ സാലിയും. ഒരേയൊരു മകന്റെ വിവാഹത്തിനായി സ്വപ്‌നം കണ്ട മാതാപിതാക്കള്‍ക്ക് ഇന്ന് കണ്ണീരല്ലാതെ മറ്റൊന്നുമില്ല. വീട്ടില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് അഖിലിന്റെ ചിരിച്ച മുഖവും, അടുത്ത വരവിനെക്കുറിച്ചുള്ള അവസാന വാക്കുകളുമാണ്.

Tags: Deathrussia attackakhil joyan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies