ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും തുനിഞ്ഞിറങ്ങി.

ഇന്ന് (വ്യാഴാഴ്ച) സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. ഡൽഹിയിൽ പ്രതിഷേധം നടത്തിയ കോക്രോച്ച് ജനത പാർട്ടി (CJP) പ്രവർത്തകർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കൈയേറ്റം ചെയ്തെന്നുമുള്ള ആരോപണം ഉന്നയിച്ചാണ് സമരം.

സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. എല്ലാ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കണമെന്നും ക്ലാസുകൾ ബഹിഷ്‌കരിച്ച് സി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും കെഎസ്‌യു ആഹ്വാനം ചെയ്തിരുന്നു . ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും കെ എസ് യു നേതൃത്വം അറിയിച്ചു.

അതേസമയം, ഡൽഹിയിലെ സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ നാളെ (വെള്ളിയാഴ്ച) രാജ്യവ്യാപക പഠിപ്പുമുടക്കൽ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് എസ്‌എഫ്‌ഐ പറയുന്നത്.

Share