ബെംഗളൂരു: കോൺഗ്രസിന് തിരിച്ചടിയാകുന്ന പ്രഖ്യാപനവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറാനാണ് തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
നിലവിലെ രാഷ്‌ട്രീയം പൂർണമായും അഴിമതിമയമായി മാറിയെന്നും സത്യസന്ധമായ രാഷ്‌ട്രീയത്തിന് ഇന്നത്തെ സാഹചര്യത്തിൽ വേണ്ടത്ര സ്ഥാനമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും പ്രായത്തിന്റെ പരിമിതികളും പരിഗണിച്ചാണ് രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാരത്തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ കൂടിയാണ് പ്രതികരണം. കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി പ്രഖ്യാപനം വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇൻഡി മുന്നണിക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല.















