അബൂജ: നൈജീരിയയിലെ ബെന്യൂ, കടുന സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് വീണ്ടും ഇസ്ലാമിക ഭീകരർ. ജൂലൈ 24 മുതൽ 29 വരെ ബെന്യൂ സംസ്ഥാനത്തെ വിവിധ മേഖലകളിലുണ്ടായ ഭീകരാക്രമണങ്ങളിൽ 22 ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു. ജൂലൈ മാസം മാത്രം ബെന്യൂവിൽ 61 ക്രൈസ്തവർ കൊല്ലപ്പെട്ടതായും ട്രൂത്ത് നൈജിരിയ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആയുധധാരികളായ ഫുലാനി ഇസ്ലാമിക ഭീകരരാണ് ആക്രമണത്തിന് പിന്നിൽ. ഏറ്റവും രൂക്ഷമായ ആക്രമണം ജൂലൈ 28-ന് ബെന്യൂ സംസ്ഥാനത്തെ ഒതുക്പോ കൗണ്ടിയിലെ എഫേയി-ഉതിക്പി ഗ്രാമത്തിലായിരുന്നു. പുലർച്ചെ ആയുധധാരികളായ ആക്രമികൾ ഗ്രാമത്തിലെ വീടുകൾ ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചാണ് ആക്രമികൾ ഇരച്ചെത്തിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ എമിച്ചി, ന്വാബ ഒജു, ഇപോം എന്നീ പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടു. ബെന്യൂ സ്റ്റേറ്റ് ഹൗസ് ഓഫ് അസംബ്ലി അംഗം മൈക്കൽ ഔഡു, ഒതുക്പോ കൗണ്ടി ചെയർമാൻ മാക്‌സ്‌വെൽ ഒഗിരി എന്നിവർ തുടർച്ചയായ ആക്രമണങ്ങളിലും സുരക്ഷാ ഏജൻസികളുടെ പ്രതികരണത്തിലും ആശങ്ക രേഖപ്പെടുത്തി.
ജൂലൈ 26-ന് കടുന സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ കടുന ഗവർണർ ഉബ സാനി ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്താൻ സുരക്ഷാ സേനയ്‌ക്ക് നിർദേശം നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
Nigeria’s silent genocide continues.
51 Christians, mostly elderly and children, were slaughtered on Palm Sunday.The BBC stays quiet.
No major headlines.
No real UN outcry.Why?
No Jews, no news.While Islamist Fulani militias continue attacking Christian villages, seizing… pic.twitter.com/a5r5zarPbH
— Yossi BenYakar (@YossiBenYakar) August 1, 2026















