യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 07:32 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ 21-കാരനെ ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ വീട്ടില്‍ ബന്ദിയാക്കി നഗ്‌നദൃശ്യം പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയായ യുവതിയെ ഇതുവരെ പിടികൂടാനായില്ല. യുവതിയടക്കം ആറംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, യുവതി ഫോണിലൂടെ മാധ്യമങ്ങളെയടക്കം ബന്ധപ്പെടുന്നുണ്ടെങ്കിലും പൊലീസ് പിടിയിലായിട്ടില്ല.

കഴിഞ്ഞ 24-നാണ് ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു വാടകവീട്ടില്‍ ദിവസങ്ങളോളം തടവില്‍വെച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. യുവാവിന്റെ നഗ്‌നദൃശ്യം പകര്‍ത്തി മാതാവിന് അയച്ചുകൊടുക്കുകയും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

താമസസ്ഥലത്തിന്റെ വാതില്‍ ബലമായി തകര്‍ത്ത് അകത്തുകയറിയ സംഘം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും തുടര്‍ന്ന് കാറിന്റെ ഡിക്കിയിലിട്ട് കത്തിവെച്ച് ഭീഷണിപ്പെടുത്തി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ചെന്നുമാണ് യുവാവിന്റെ ആരോപണം. ചാലില്‍താഴത്തെ വാടകവീട്ടില്‍ അഞ്ച് ദിവസത്തോളം പൂട്ടിയിട്ടതായും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതായും യുവാവ് പറയുന്നു. ഓഗസ്റ്റ് നാലിന് വീട്ടില്‍നിന്ന് രക്ഷപ്പെട്ട് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തില്‍ നിന്ന് രക്ഷപ്പെടാനായതെന്നും യുവാവ് വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയായ യുവതിയുമായി 21-കാരന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. യുവതിയെ ദുബായിലേക്ക് പോകാന്‍ സഹായിച്ചിരുന്നതായും യുവാവ് പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും നാട്ടിലെത്തി ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് യുവതി അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെട്ടതെന്നും യുവാവ് വ്യക്തമാക്കി. യുവതിയുടെ പങ്കാളി സൗഹൃദത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലുണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവമെന്നും യുവാവ് ആരോപിക്കുന്നു.

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതിയായ യുവതിയും രംഗത്തെത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് നഗ്‌നദൃശ്യം പകര്‍ത്തി പണത്തിന് വിറ്റുവെന്നും എംഡിഎംഎ ഉപയോഗിച്ച് തന്നെ ഉപദ്രവിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചു. യുവാവിനെതിരെ നേരത്തെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് യുവാവിന്റെ വാദം.

നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് പോക്‌സോ കേസ് നല്‍കിയതെന്നും യുവാവ് ആരോപിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കണ്ണൂര്‍ സ്വദേശിയായ ജിതിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ യുവതിയടക്കം അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags: Policehoneytrap casedidnt find culprit
Share
Tweet
SendShare

More News from this section

ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഓഗസ്റ്റ് 20 മുതല്‍

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും; ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കും; രാജീവ് ചന്ദ്രശേഖര്‍

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും  പാടില്ല

മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു

Latest News

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ഡച്ച് പടയെ ഇനി സാവി നയിക്കും; 50 വര്‍ഷത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായി വിദേശി

എക്വഡോറില്‍ ഹാളണ്ടിന്റെ ചിത്രമുള്ള 469 കിലോ കൊക്കെയ്ന്‍ പിടിയില്‍; ലോകകപ്പ് താരത്തിന്റെ ചിത്രം ലഹരിക്കടത്തിന് ഉപയോഗിച്ചത് എന്തിന് എന്ന് അറിയാമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies