വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കോളേജ് വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും ലഹരിമരുന്ന് എത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്. ലഹരി വിതരണ ശൃംഖലയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസിൽ മമ്പാട് എംഇഎസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഗസ്റ്റ് അധ്യാപകൻ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ (31) ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ സ്വദേശികളായ സുബ്രഹ്മണ്യൻ, വിവേക് വിജയൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന എന്നിവരാണ് മറ്റ് പ്രതികൾ. കഴിഞ്ഞ മൂന്ന് വർഷമായി സുഹൈൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് ലഹരി ഇടപാട്
നിലമ്പൂരിലെ ഒരു ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടന്നിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ബ്യൂട്ടി പാർലർ ഉടമയായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് അധ്യാപകനായ സുഹൈലിലേക്കും മറ്റ് പ്രതികളിലേക്കും പൊലീസ് എത്തിയത്. സുബ്രഹ്മണ്യൻ സുഹൈലിനും വിവേകിനും റീനയ്‌ക്കും എംഡിഎംഎ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വിതരണം  
സുഹൈൽ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും എംഡിഎംഎ വിതരണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നിലമ്പൂരിലും സമീപപ്രദേശങ്ങളിലുമാണ് പ്രധാനമായും ലഹരി വിതരണം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൊണ്ടോട്ടി, മഞ്ചേരി മേഖലകളിലെ മൊത്തവിതരണക്കാരിൽനിന്നാണ് സുഹൈൽ എംഡിഎംഎ വാങ്ങിയിരുന്നത്. വലിയ അളവിൽ വാങ്ങിയ ലഹരിമരുന്ന് ചെറിയ അളവുകളാക്കി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു രീതിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കൂടുതൽ വിദ്യാർഥികൾ ലഹരിയുടെ വലയിലെത്തിയോ?
അധ്യാപകന്റെ ഇടപെടലിലൂടെ കൂടുതൽ വിദ്യാർഥികളിലേക്ക് എംഡിഎംഎ എത്തിയിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. സുഹൈലുമായി ബന്ധപ്പെട്ട ഫോൺ രേഖകൾ, ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയുടെ പരിശോധനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

നിലമ്പൂർ ഡിവൈഎസ്പി കെ. റഫീക്കിന്റെ നിർദേശപ്രകാരം സി.ഐ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. നിലമ്പൂർ പ്രത്യേക അന്വേഷണ സംഘവും പൊലീസും ചേർന്നാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്.

Tags: MDMA IN KERALA
Share
Tweet
SendShare

More News from this section

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

കൃഷിയിടത്തിലേക്ക് പോയി, തിരിച്ചെത്തിയില്ല; വെള്ളരിക്കുണ്ടില്‍ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

Latest News

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies