കാരക്കാടൻ വിനീഷിനെ മഴയത്ത്  നിർത്തിയിരിക്കുന്നതെന്താണ് ?
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Columns

കാരക്കാടൻ വിനീഷിനെ മഴയത്ത്  നിർത്തിയിരിക്കുന്നതെന്താണ് ?

Janam Web Desk by Janam Web Desk
Jan 20, 2016, 07:39 pm IST
A A
FacebookTwitterWhatsAppTelegram
പാകിസ്ഥാന്റെ ആദ്യ നിയമമന്ത്രി ഒരു ഇന്ത്യക്കാരൻ ആയിരുന്നെന്ന വിവരം ഒരു പക്ഷെ ചിലർക്കെങ്കിലും പുതിയ അറിവായിരിക്കും  . മുഹമ്മദലി ജിന്നയുടെ വാക്ക് വിശ്വസിച്ച് മുസ്ലിം – ദളിത് ഭായി ഭായി എന്ന മന്ത്രം ചൊല്ലി ഇന്ത്യ വിട്ട ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന ജെ എൻ മണ്ഡലായിരുന്നു പാകിസ്ഥാനിലെ ആദ്യ നിയമമന്ത്രി .

കാലമേറെക്കഴിയുന്നതിനു മുൻപ് കിഴക്കൻ പാകിസ്ഥാനിലെ ഹിന്ദു പട്ടിക ജാതി പട്ടിക വർഗ്ഗങ്ങളെ മുസ്ലിം മതമൗലിക വാദികൾ വേട്ടയാടി തുടങ്ങിയതോടെ ജെ എൻ മണ്ഡൽ മന്ത്രി സ്ഥാനം രാജിവച്ച് ഭാരതത്തിലേക്ക് തന്നെ തിരിച്ചു പോന്നു .1950 ഒക്ടോബർ 8 ന് പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് ജെ എൻ മണ്ഡൽ എഴുതിയ ആ രാജിക്കത്ത് മതമൗലികവാദികളുടെ ദളിത് പ്രേമ അജണ്ടയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് .മണ്ഡലിന്റെ രാജിക്കത്ത് സന്ദർഭവശാൽ സൂചിപ്പിച്ചെന്ന് മാത്രം . യഥാർത്ഥ വിഷയം അതല്ല . കണ്ണൂരിലെ വളപട്ടണത്ത്  കാരക്കാടൻ വിനീഷ് എന്ന ദളിത് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഇന്ന് അഞ്ചു വർഷം തികയുകയാണ്. ജോലിസംബന്ധമായി വളപട്ടണത്തെ ഒരു ലോഡ്ജിലായിരുന്നു  വിനീഷിന്റെ താമസം . 2010 ഏപ്രിൽ 17 ന്   വിനീഷിന്റെ മുറിയിലെത്തിയ കൊലപാതകികൾ  അയാളെ ബ്ലേഡ് പോലെയുള്ള ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ശരീരമാസകലും മുറിവേൽപ്പിച്ചു . മണിക്കൂറുകൾ നീണ്ട പീഡനത്തിനു ശേഷം  ജീവനോടെ ഒരു കാവി മുണ്ടിൽ കെട്ടിത്തൂക്കിയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്

പട്ടിക ജന സമാജം നടത്തിയ സമരത്തിനു ശേഷം വിനീഷിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ പോലീസ് പിടികൂടി .പക്ഷേ  കേസെടുത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണെന്ന് മാത്രം . പോലീസ് കസ്റ്റഡിയിലെടുത്ത എൻ ഡി എഫുകാരായ പ്രതികളെ ഇറക്കാൻ സി പി എമ്മിന്റെ  എം എൽ എ സ്റ്റേഷനിലെത്തിയതോടെ വിനീഷിന്റെ കേസ് തെളിയാൻ പോകുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിക്കുകയും ചെയ്തു.

ഒടുവിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ വിനീഷിന്റെ കുടുംബം സന്ദർശിച്ച് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു . വിനീഷ് മരിച്ചു കിടക്കുന്ന ഫോട്ടോയും മറ്റ് വിവരങ്ങളും നേരിട്ട് കണ്ടറിഞ്ഞ വി എസ് കേസന്വേഷണം ഡി വൈ എസ് പി ഷൗക്കത്തലിയെ ഏൽപ്പിച്ചു . വിനീഷിന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ ഏകദേശം തെളിയുന്ന അവസ്ഥയിലെത്തിയപ്പോൾ കേസ് ഷൗക്കത്തലിയുടെ കയ്യിൽ നിന്നും മാറ്റാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി . കേസിന്റെ അവസ്ഥ വീണ്ടും പഴയ പടിയായി .

കേസിൽ പ്രതികളായ  13 എൻഡി എഫുകാരും വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് . വിനീഷിനെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചു എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് . കൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന ഒരു പ്രതി അറസ്റ്റിലായത് ഈ വർഷം ഫെബ്രുവരിയിലാണ് . ആത്മഹത്യ പ്രേരണ കേസായതു കൊണ്ട് ഉടൻ തന്നെ ജാമ്യവും ലഭിച്ചു . താലിബാൻ മോഡലിൽ വിനീഷിനെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ . പോലീസന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല താനും

ദളിത് ഉദ്ധാരണത്തിനു വേണ്ടി നിലകൊള്ളുകയാണെന്നുറച്ച് പ്രഖ്യാപിക്കുന്ന ചില പത്രങ്ങൾ പക്ഷേ വിനീഷ് വധത്തെ പൂർണമായും അവഗണിച്ചു കളഞ്ഞു . കേരളം പോലെ പ്രബുദ്ധമെന്നവകാശപ്പെടുന്ന   സംസ്ഥാനത്ത് ഒരു പട്ടികജാതിക്കാരന്റെ കൊലപാതകം വലിയ വാർത്തയാകാഞ്ഞതിന്റെ കാരണമെന്താണ് ? . സ്ഥാനത്തും അസ്ഥാനത്തും ദളിത് എന്ന വാക്കുപയോഗിച്ച് സവർണ അവർണ വേർതിരിവുകൾ കൂടുതൽ ശക്തമാക്കാൻ യത്നിക്കുന്ന പോപ്പുലർ ഫ്രണ്ട് , ജമാ അതെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളും മാധ്യമം , തേജസ് പോലുള്ള പ്രസിദ്ധീകരണങ്ങളും വിനീഷിനെ പൂർണമായും മറന്നു കളഞ്ഞതെന്തു കൊണ്ടാണ് ?

മറ്റൊരു ശ്രദ്ധേയമായ കാര്യം ദളിത് വിഷയങ്ങളിൽ ഇടപെടുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും വിനീഷിനെ സൗകര്യപൂർവ്വം മറന്നു കളഞ്ഞു എന്നതാണ് . തിരുവനന്തപുരത്ത് ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് വിലക്കിയ ഒരു ബുദ്ധി ജീവിയെ പഴയ മുത്തങ്ങ സമരത്തിന്റെ നായകൻ കൈകാര്യം ചെയ്യുന്നത് വരെ കാര്യങ്ങളെത്തി . മതമൗലികവാദികളുടെ ചില്ലറത്തുട്ടുകളുടെ കിലുക്കവും അവരുടെ പത്രങ്ങളിൽ മക്കൾക്കുള്ള  ജോലിയും കാരണം മറ്റ് ചിലരും പ്രതിഷേധത്തിൽ നിന്നൊഴിവായി.

വിനീഷിന്റെ കുടുംബവും ഇന്ന് നിരാശരാണ് . പ്രക്ഷോഭങ്ങൾ തുടരാൻ അവർ ഭയക്കുന്നു. പ്രതിഷേധിക്കാൻ നിന്നവരിൽ പലരും ഇതേ അവസ്ഥയിൽ തന്നെയാണ് . എന്തിനും ഏതിനും ദളിത് സ്വത്വമെടുത്തുപയോഗിക്കുന്ന പോപ്പുലർ ഫ്രണ്ടും  ജമ അതെ ഇസ്ലാമിയും അവരുടെ പ്രസിദ്ധീകരണങ്ങളായ തേജസും മാധ്യമവുമെല്ലാം കാരക്കാടൻ വിനീഷിനെ ഇപ്പോഴും മഴയത്ത് തന്നെ നിർത്തിയിരിക്കുകയാണ് . മുസ്ലിം  ഉമ്മത്തിന്റെ കാര്യം വരുമ്പോൾ ഹിന്ദു ദളിതന്റെ വിഷയത്തിന് വലിയ സ്കോപ്പൊന്നും നൽകാൻ അവർ തയ്യാറല്ലെന്ന് ചുരുക്കം

കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് ബാലകൃഷ്ണനും കണ്ണൂർ തയ്യിലിലെ വിനോദും ഉൾപ്പെടെയുള്ളവരുടെ വിധിയാണ് വിനീഷിനും ലഭിച്ചത് . എന്നാൽ കേരളത്തിൽ   ഒളിഞ്ഞും തെളിഞ്ഞും  മതതീവ്രവാദ സംഘടനകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം . അഥവാ ചർച്ച ചെയ്യപ്പെട്ടാലും അതിനെ പ്രതിരോധിക്കാൻ സംഘപരിവാർ ഫാസിസമെന്ന ക്ലീഷേയുമായി പാർട്ടി ഭേദമെന്യേ എല്ലാവരുമെത്തുകയും ചെയ്യും .

പാകിസ്ഥാനിൽ ഇന്നേറെ ആക്രമണം നേരിടുന്നത് അവിടുത്ത പട്ടിക ജാതി പട്ടിക വർഗ്ഗ ഹിന്ദുക്കളാണ് .സ്വമതത്തിന്റെ കാര്യം വരുമ്പോൾ ദളിത് സ്വത്വമൊന്നുമില്ല  കാഫിറെന്ന സ്വത്വം മാത്രമാണുള്ളതെന്ന പച്ചയായ യാഥാർത്ഥ്യം പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു  . ഇത് പക്ഷേ മതമൗലികവാദ തിണ്ണയിൽ സൗകര്യ പൂർവ്വം കയറിക്കൂടിയ ഇവിടുത്തെ ചിലർ  മനസ്സിലാക്കുന്നില്ലെന്ന് മാത്രം

ഇസ്ലാമിക തീവ്രവാദികളുടെ ദളിത് ഉദ്ധാരണത്തിനും ദളിത് സ്നേഹത്തിനും പിന്നിലുള്ള മത അജണ്ടകൾ പുതിയതല്ലെന്ന് മനസ്സിലാക്കാൻ ജോഗേന്ദ്ര നാഥ് മണ്ഡലിന്റെ ഉദാഹരണം മാത്രം മതി . പോപ്പുലർ ഫ്രണ്ടും  ജമാ അതെ ഇസ്ലാമിയുമൊക്കെ നടപ്പിലാക്കുന്നതും അത് തന്നെയാണ് . അതിനു വേണ്ടിയുള്ള സംവിധാനങ്ങൾ മാത്രമാണ് പുതിയത് .

ആത്യന്തികമായി ഈ മതവർഗീയത ലക്ഷ്യമിടുന്നത് രാഷ്‌ട്രത്തിന്റെ വിഘടനം തന്നെയാണ് . രാജ്യത്തെ മാവോയിസ്റ്റുകൾക്കും ഖാലിസ്ഥാൻ വാദികൾക്കും ഉൾഫയ്‌ക്കുമൊക്കെ പിന്തുണ നൽകുന്ന അതേ മതമൗലിക വാദ തത്വശാസ്ത്രം  തന്നെയാണ് കേരളത്തിലെ കപട ദളിത് ഉദ്ധാരണ അജണ്ടയ്‌ക്ക് പിന്നിലുമുള്ളത് . അതിന്റെ  പൊള്ളത്തരം തുറന്നു കാട്ടുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണ് വിനീഷിന്റെ കൊലപാതകം .

മതതീവ്രവാദികളുടെ നാണയത്തുട്ടുകളിൽ കിടന്നുറങ്ങുന്ന അഭിനവ ദളിത് സംരക്ഷകർ കരുതിയിരിക്കുക . നാളെ താലിബാൻ രീതികൾ ചിലപ്പോൾ നിങ്ങളുടെ മേലും പരീക്ഷിക്കപ്പെട്ടേക്കാം  .

(വായുജിത് )

ShareTweetSendShare

More News from this section

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

‘പച്ചമനുഷ്യൻ’; മൃഗങ്ങളുടെ കാവൽക്കാരൻ, പ്രകൃതിയുടെ പുത്രൻ; ആരാണ് കല്ലൂർ ബാലൻ, അറിയാം..

‘പച്ചമനുഷ്യൻ’; മൃഗങ്ങളുടെ കാവൽക്കാരൻ, പ്രകൃതിയുടെ പുത്രൻ; ആരാണ് കല്ലൂർ ബാലൻ, അറിയാം..

കൊടുംക്രൂരതയുടെ നേർസാക്ഷ്യം. പമ്പയാറിന്റെ ബലിദാനത്തിന് കാൽ നൂറ്റാണ്ടിന്റെ കരുത്ത്

കൊടുംക്രൂരതയുടെ നേർസാക്ഷ്യം. പമ്പയാറിന്റെ ബലിദാനത്തിന് കാൽ നൂറ്റാണ്ടിന്റെ കരുത്ത്

രുദ്രാക്ഷം ഊരി വയ്‌ക്കേണ്ടത് ഏപ്പോൾ ?

രുദ്രാക്ഷം ഊരി വയ്‌ക്കേണ്ടത് ഏപ്പോൾ ?

കെ.എസ്. സുദര്‍ശൻ ജി : ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരനായ സര്‍സംഘ്ചാലക്

കെ.എസ്. സുദര്‍ശൻ ജി : ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരനായ സര്‍സംഘ്ചാലക്

Load More

Latest News

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

രാജസ്ഥാനും മദ്ധ്യപ്ര​ദേശും സന്ദർശിക്കാൻ പ്രധാനമന്ത്രി; രാജസ്ഥാനിൽ 7000 കോടിയുടെയും മദ്ധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് തുടക്കം കുറിക്കും

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

‘ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും’ ; ഗുസ്തി താരത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ

ഭക്ഷണം കുറവ്, ഉറക്കമില്ല; പ്രധാനമന്ത്രിയുടെ ദിനചര്യയെ കുറിച്ച് ഗുസ്തി താരം അങ്കിത്

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies