തിരുവനന്തപുരം: പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന വെടിക്കെട്ടു കരാറുകാരൻ, കഴക്കൂട്ടം സുരേന്ദ്രൻ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 111 ആയി. 90% പൊളളലേറ്റിരുന്ന സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 67 വയസ്സായിരുന്നു.
അതേ സമയം മരണസംഖ്യ ഇത്രയും വർദ്ധിക്കാനിടയായത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്നതു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്. കോൺക്രീറ്റ് പാളികൾ തെറിച്ചാണ് കൂടുതൽ പേർക്കും അപകടമുണ്ടായത്. അധിക തോതിൽ പൊട്ടാസ്യം ക്ലോറേറ്റ് ചേർത്ത കരിമരുന്ന് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായും കണ്ടെത്തി.