സാം‌‌കുട്ടിമാർ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാം‌‌കുട്ടിമാർ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2016, 12:02 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം വെളളറട വില്ലേജോഫീസിനു തീയിട്ട സംഭവത്തിലെ പ്രതിയാണ് സാം‌കുട്ടി. എന്നാൽ സാം‌കുട്ടിയുടെ കുമ്പസാരം പ്രതിക്കൂട്ടിലാക്കുന്നത് ഇന്നാട്ടിലെ വ്യവസ്ഥിതിയെയും, ഉദ്യോഗസ്ഥ-ഭരണാധിപന്മാരെയുമാണ്. കുടുംബവിഹിതമായി തനിക്കും സഹോദരങ്ങൾക്കും ലഭിച്ച ഭൂമി പോക്കുവരവ് ചെയ്യാൻ വർഷങ്ങളാണ് സാം‌കുട്ടി ഓഫീസുകൾ കയറിയിറങ്ങിയത്. ഭൂമി പോക്കുവരവു ചെയ്യാത്തതിനാൽ, വായ്പയെടുക്കാനോ, വീടു പണിയാനോ നിവൃത്തിയില്ലാതെ കഴിയുന്നു. ഇവിടെ നാം ഓർക്കേണ്ടത്, 25ലക്ഷത്തിലേറെ ഭവനരഹിതർ ഉളള   കേരളത്തിൽ, സ്വന്തമായി ഭൂമിയുളളവർക്ക്, സ്വന്തം ചിലവിൽ വീടു നിർമ്മിക്കാൻ പോലും, തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർ എന്ന ക്രിമിനൽ ന്യൂനപക്ഷത്തെയാണ്. ഇത്തരം എത്ര സാം‌കുട്ടിമാർ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് സ്വാതന്ത്ര്യാനന്തരം?

ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അഴിമതിയും ദുർഭരണവും രാജഭരണകാലം മുതൽ തുടങ്ങിയതാണ്. എന്നാൽ, ജനാധിപത്യവ്യവസ്ഥ നിലവിൽ വന്നതിനു ശേഷം സ്ഥിതി കൂടുതൽ വഷളാവുക മാത്രമാണ് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നിയമവും, അന്വേഷണ ഏജൻസികളും നിലവിലുണ്ടെങ്കിലും, അവയെ നിയന്ത്രിക്കേണ്ട സർക്കാർ തന്നെ അഴിമതിയിൽ കുളിച്ചു നിൽക്കുന്ന അവസ്ഥ. നേതാക്കൾ കോടികളുടെ പിറകേ പായുമ്പോൾ കൈക്കൂലിയും, സ്വജനപക്ഷപാതവും, അഴിമതിയുമായി ഭരണവ്യവസ്ഥയിലെ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും ജനങ്ങളെ വലയ്‌ക്കുന്ന ദുഃസ്ഥിതി പ്രബുദ്ധകേരളത്തിന് അപമാനമാണ്.

അശരണർക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിൽ പോലും കൈക്കൂലിയും, ഉദാസീനതയും പ്രസിദ്ധമാണ്. ഹാജർ രേഖപ്പെടുത്തിയ ശേഷം ഡോക്ടർമാർ സ്ഥലം കാലിയാക്കുന്ന സംഭവങ്ങൾ വരെ നിരവധി. പലപ്പോഴും പരാതികളും പ്രതികരണങ്ങളും വനരോദനങ്ങളാകുന്നു. പരാതി കേൾക്കേണ്ടവർ ഉദാസീനരും, പക്ഷപാതികളുമാകുമ്പോൾ, ജനങ്ങളോടൊപ്പം നിൽക്കാൻ ആരെന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്.

അത്യാവശ്യരേഖകൾക്കായി ഓഫീസുകളിൽ കയറിച്ചെല്ലുന്ന പൊതുജനങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കാറില്ല മിക്ക ഉദ്യോഗസ്ഥരും. പലപ്പോഴും ജനന-മരണസർട്ടിഫിക്കറ്റുകൾ പോലും പണം കൊടുത്താൽ മാത്രം കിട്ടുമെന്ന ദുഃസ്ഥിതിയിൽ നിന്നും വലയുന്ന ജനതയിൽ ചിലരെങ്കിലും ഇത്തരം അക്രമപ്രവർത്തനങ്ങളിലേയ്‌ക്കു വീണു പോയാൽ, മാനുഷികമോ, ധാർമ്മികമോ, മനഃശ്ശാസ്ത്രപരമോ ആയ തലങ്ങളിൽ നിന്നുകൊണ്ട് അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? നിയമത്തിന്റെ കണ്ണിൽ സാം‌കുട്ടി കുറ്റവാളി തന്നെയെങ്കിലും, നിവൃത്തികേടിന്റെ അക്രമരൂപത്തെ എങ്ങനെ നോക്കിക്കാണണം നമ്മൾ? ഇവിടെ യഥാർഥ പ്രതി ആരാണ്? സാം‌കുട്ടിയോ, വ്യവസ്ഥിതിയോ?

സാം‌കുട്ടി ഒരു പ്രതീകമാണ്. വികലവും, ഉദാസീനവുമായ ഒരു ഭരണ വ്യവസ്ഥയുടെ മുന്നിൽ പകച്ചു നിൽക്കുന്ന സമൂഹത്തിന്റെ പ്രതീകം. സാം‌കുട്ടി ഒരു ചോദ്യമാണ്, എന്തുകൊണ്ട് സാം‌കുട്ടിമാർ സൃഷ്ടിക്കപ്പെടുന്നു എന്ന; ഇവിടെ നിയമവും ഭരണവും കയ്യാളുന്നവർ കൃത്യമായും ഉത്തരം നൽകേണ്ട ചോദ്യം. ചിലപ്പോഴെങ്കിലും, ചിലർക്കെങ്കിലും സാം‌കുട്ടി ഉത്തരവുമാകുന്നു. അഴിമതിക്കു മുന്നിൽ ഗതികെടുന്ന സമൂഹത്തിൽ ചിലരെങ്കിലും കാതോർത്തേക്കാവുന്ന അപകടകരമായ ഉത്തരം. തീർച്ചയായും തിരുത്തപ്പെടേണ്ട ഉത്തരം.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies