കോഴിക്കോട്: പ്രസിദ്ധ നാടക-സീരിയൽ-സിനിമാതാരം മുരുകേഷ് കാക്കൂർ അന്തരിച്ചു. 47 വയസ്സായിരുന്നു അദ്ദേഹത്തിന്. കരൾസംബന്ധമായ രോഗത്തേത്തുടർന്ന് ചികിത്സയിലിരിക്കവേയാണ് അന്ത്യം.
2012ലെ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയിട്ടുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, തീർത്ഥാടനം, ഇത് ഭൂമിയാണ്, അമൃതംഗമയ, മാണിക്യക്കല്ല് തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ദേവരാഗം, കായംകുളം കൊച്ചുണ്ണി, വൃന്ദാവനം മുതലായ സീരിയലുകളിലും വേഷമിട്ടു.
ഭാര്യ സന്ധ്യയും നാടകരംഗത്ത് ശ്രദ്ധേയയാണ്. അവസാനം അഭിനയിച്ച ചിത്രം സൈഗാൾ പാടുകയാണ്. സംസ്കാരം ബുധനാഴ്ച നാലുമണിക്ക് കാക്കൂരിലെ വീട്ടുവളപ്പിൽ നടത്തും.