യൂറോ കപ്പിന്‍റെ ആദ്യ മത്സരത്തിൽ ഫ്രാൻസിന് ജയം. റുമാനിയോയെ ഒന്നിനൊതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് മറികടന്നത്. ആവേശകരമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് യൂറോ കപ്പിന് തുടക്കമായത്.
ഉദ്ഘാടന ചടങ്ങുകയുടെ അതേ ആവേശം വിതറുന്ന മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ ഗോൾ മാത്രം മാറിനിന്നു. മികച്ച മുന്നേറ്റങ്ങൾ നടന്നെങ്കിലും ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു. ആതിഥേയർ കാത്തിരുന്ന ആ മുഹൂർത്തം പിറന്നത് 56ാം മിന്നിട്ടിൽ ദിമിത്രി പായെറ്റിന്‍റെ പാസ് ഹെഡറിലൂടെ ഒളിവർ ജിറൂഡിന്‍റെ ഗോൾ.
എന്നാൽ ഫ്രഞ്ച് ആരാധകരുടെ ആരവങ്ങൾക്ക് ആയുർ ദൈർഘ്യം കുറവായിരുന്നു. 65ാം മിന്നിറ്റിൽ വബോഗ്‍ ദാൻ സ്റ്റാൻകു റൊമാനിയോയെ ഒപ്പമെത്തിച്ചു.
തുടർന്ന് ഇരു ടീമുകളും മൈതാനം നിറച്ച് നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. സമനിലയെന്ന് കരുതിയ 89ാം മിന്നിറ്റിൽ ഫ്രാൻസിന് വിജയം സമ്മാനിച്ച് ദിമിത്രി പായെറ്റിന്‍റെ ത്രസിപ്പിക്കുന്ന ആ ഗോൾ എത്തി.
ആദ്യ ജയത്തോടെ ഫ്രാൻസ് യൂറോ കപ്പിലെ വിജയ കുതിപ്പിന് തുടക്കമിട്ടു