കണ്ണൂർ: കണ്ണൂര്‍ കോർപ്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ രാജി സമര്‍പ്പിച്ചു. ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് എല്‍.ഡി.എഫ് നല്കിയ നോട്ടീസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സമീര്‍ രാജിക്കത്ത് നല്‍കിയത്.
രാജി നല്കിയ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കില്ല. പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കാനുള്ള തീയതി പിന്നീട് തീരുമാനിക്കും. മുസ്ളീം ലീഗിലെ സി.സമീറിനെ മാറ്റി കോണ്‍ഗ്രസ് വിമതന കൗണ്‍സിലറായ പി.കെ.രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അമ്പത്തിയഞ്ച് അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 വീതം സീറ്റുകളാണുള്ളത്. പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം ലഭിച്ചത്. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുന്നതോടെ കോർപ്പറേഷന് ഭരണം പൂര്‍ണമായും എല്‍.ഡി.എഫ് നിയന്ത്രണത്തിലാവും.