യൂറോ കപ്പിൽ അൽബേനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ പ്രവേശിച്ചു. അതേ സമയം റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ളൊവാക്യ അട്ടിമറിച്ചു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റുമാനിയ സ്വിറ്റ്സർലണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു.
മത്സരത്തിൽ തുടക്കം മുതൽ ഫ്രാൻസ് ആധിപത്യം പുലർത്തിയെങ്കിലും അൽബേനിയൻ പ്രതിരോധക്കോട്ട മറികടക്കാൻ 90ാം മിനുട്ടിലാണ് അവർക്ക് കഴിഞ്ഞത്. ആൻഡ്രിയോ ഗ്രിസ്മാന്‍റെ തകർപ്പൻ ഹെഡ്ഡറിലൂടെ ഫ്രാൻസ് മുന്നിൽ. പിന്നാലെ ദിമിത്രി പയറ്റിലൂടെ ഫ്രാൻസിന്‍റെ രണ്ടാം ഗോൾ.
റുമാനിയ സ്വിസ് പോരാട്ടം സമനിലയിൽ കലാശിച്ചു. മത്സരം തുടങ്ങി 18ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി റുമാനിയ മുന്നിലെത്തി. 57ാം മിനുട്ടിൽ അഡ്മിർ മെഹ്മദിയിലൂടെ സ്വിസ് മറുപടി ഗോൾ നൽകി മത്സരം സമനിലയിലാക്കി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ റഷ്യയെ സ്ളൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സ്ളൊവാക്യയ്‌ക്കായി വ്ലാഡിമിർ വെയ്സും മറെക് ഹാംസികും ഓരോ ഗോൾ വീതം നേടി.