പാരീസ് : പോർച്ചുഗലിന്‍റെ യൂറോകപ്പ് കിരീടം ക്രിസ്‍റ്‍റാനൊ റൊണൾഡോയ്‌ക്ക് സമ്മാനിച്ചത് ചരിത്ര നേട്ടം. യുസേബിയോക്കും ലൂയി ഫിഗോയ്‌ക്കും എത്തിക്കാൻ കഴിയാത്ത കിരീടം ക്രിസ്‍റ്‍റാനൊയ്‌ക്ക് സാധിച്ചു. ക്രിസ്‍റ്‍റിയുടെ ആദ്യ അന്താരാഷ്‌ട്ര കിരീടവും കൂടിയാണിത്.
സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട്.ഞങ്ങൾ വലിയൊരു സ്വപ്നത്തിന്‍റെ അരികെയാണ്.അത് നഷ്ടപ്പടുത്താൻ എനിക്കാകില്ല”.സമ്മർദങ്ങളിൽ നിന്ന് ഫൈനൽ കളിക്കാനിറങ്ങും മുൻപ് പോർച്ചുഗീസ് നായകൻ ക്രിസ്‍റ്‍റാനൊ റൊണൾഡോയുടെ വാക്കുകളാണിവ.ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിക്കാതെ നിസ്സഹയനായി നിൽക്കുകയായിരുന്നെങ്കിലും പോർച്ചുഗലിന്‍റെ ഫൈനലിലേക്കുള്ള മുന്നേറ്‍റത്തിൽ നിർണായക പങ്കു വഹിച്ചത് ക്രിസ്‍റ്റാനോ തന്നെയാണ്.
ഫൈനലിൽ ഇടതു കാൽമുട്ടിന് പരിക്കേറ്റ് പുറത്തുപോയി പ്രാഥമിക ചികിത്സക്കുശേഷം മടങ്ങിയെത്തിയ നായകൻ നിമിഷങ്ങൾക്കകം വേദന സഹിക്കാനാകാതെ നിലത്തുവീണു.ഒടുവിൽ നിറ കണ്ണുകളോടെ മടങ്ങി.മെസി എന്ന ഇതിഹാസം ഒരു മാസം മുൻപേ കോപ്പ അമേരിക്കയിൽ നിന്ന് കണ്ണീരായി അസ്തമിച്ചപ്പോൾ യൂറോയിൽ ക്രിസ്‍റ്റാനൊ റൊണാൾഡൊ കണ്ണീർ തുടച്ച് ചരിത്രമെഴുതി.രാജ്യത്തിന് വേണ്ടി ഒരു കിരീടവും സ്വന്തമാക്കീട്ടില്ല എന്ന പേരുദോഷത്തോടെയായിരുന്നു മെസിയുടെ വിടവാങ്ങൽ.
എന്നാൽ യുസേബിയോക്കും ലൂയി ഫിഗോയ്‌ക്കും എത്തിക്കാൻ കഴിയാത്ത കിരീടം ക്രിസ്‍റ്റി നേടി. പാരീസിൽ രാജ്യത്തിനായി ആദ്യ യൂറോകപ്പ് കിരീടവും തന്‍റെ ആദ്യ അന്താരാഷ്‌ട്ര കിരീടവും നേടി ക്രിസ്‍റ്‍റിയുടെ സ്വപ്ന തുല്ല്യമായ തിരിച്ചുവരവിന് ആരാധകർ സാക്ഷിയായി.