റിയോ ഒളിമ്പിക്സിൽ റഷ്യ അകത്തോ പുറത്തോയെന്ന് ഇന്നറിയാം. സമ്പൂർണമായ വിലക്കിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമങ്ങൾ റഷ്യ തുടരുകയാണ്. വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗത്തിന്‍റെ പേരിൽ റഷ്യയെ വിലക്കുന്ന കാര്യത്തിൽ രാജ്യാന്തര ഒളിമ്പിക് സമിതി ഇന്നു തീരുമാനമെടുക്കും.
രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നേരത്തെ തന്നെ റഷ്യയ്‌ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കാൻ 68 റഷ്യൻ അത്‍ലറ്റുകൾ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി വിധിയും എതിരായ സ്ഥിതിക്ക് റക്ഷ്യയ്‌ക്ക് വിലക്കുവരാനാണ് സാധ്യത.