ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസിന് ഫോളോ ഓൺ. കൂറ്റൻ സ്കോർ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗസിൽ 243 റൺസിന് ഓൾ ഔട്ടായി.മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തിട്ടുണ്ട്.
ഉന്മേഷത്തോടെ പന്തെറിഞ്ഞ ഉമേഷ് യാദവും ഒട്ടും ക്ഷമയില്ലതെ വിക്കറ്റുകൾ എറിഞ്ഞിട്ട മുഹമ്മദ് ഷാമിയും മികച്ചു നിന്നപ്പോൾ കരീബിയൻ നിര തകർന്നടിഞ്ഞു.
ഇന്ത്യ ഉയർത്തിയ റൺമല പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആദ്യ ഇന്നിംഗ്സിൽ 243 റൺസെടുക്കുന്നതിനിടെ എല്ലാ ബാറ്റ്സ്മാൻമാരും നഷ്ടമായി.
ഒന്നാം ഇന്നിംഗ്സിൽ 323 റൺസിന്‍റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ നായകൻ വിരാട് കോഹ് ലി വിൻഡീസിനെ രണ്ടാം വട്ടം ബാറ്റിംഗിന് ക്ഷണിച്ചു. എന്നാൽ ആദ്യ ഓവറിൽ തന്നെ ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറർ ബ്രേത്ത്‍വെയ്റ്റിനെ ഇഷാന്ത് ശർമ്മ വിക്കറ്റിനു മുന്നിൽ കുടുക്കി.
ഇന്ത്യയെക്കാൾ 302 റൺസ് പിന്നിലാണ് വിൻഡീസ്. കൂടുതൽ പരിക്കുകളില്ലാതെ മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോൾ വിൻഡീസിന് വേണ്ടി രജേന്ദ്ര ചന്ദ്രികയും ഡാരൻ ബ്രാവോയുമാണ് ക്രീസിൽ.