കര്‍ഷക സമരമായും വര്‍ഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ട മലബാര്‍ കലാപത്തിന്റെ 95 ആം വാര്‍ഷികമാണ് ഇന്ന്. കലാപകാരികളെ അരിയിട്ടു വാഴിച്ചപ്പോള്‍, ഇരകളെ ചരിത്രം പൂര്‍ണ്ണമായും വിസ്മരിച്ചു എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
1921 മലബാര്‍ കലാപത്തിലെ വളരെ പ്രധാനപ്പെട്ട ഒരേടാണ് വാഗണ്‍ ട്രാജഡി. കലാപകാരികളെ കുത്തി നിറച്ച് തിരൂരില്‍ നിന്നുപോയ ചരക്കു വണ്ടിയില്‍ ശ്വാസം മുട്ടി മരിച്ചത് 70ഓളം പേരാണ്. തിരൂര്‍ ടൗണ്‍ ഹാള്‍ വാഗണ്‍ ട്രാജഡിയുടെ സ്മാരകമായി ഇന്നും നിലനില്‍ക്കുന്നു. ഈ സ്മാരകം മാത്രമല്ല, പൂക്കോട്ടൂര്‍ സ്മാരകം, മഞ്ചേരി, മലപ്പുറം ടൗണ്‍ഹാളുകള്‍ എന്നിങ്ങനെ മലപ്പുറത്ത് മലബാര്‍ കലാപത്തിന്റെ സ്മരണക്കായി സ്മാരകങ്ങള്‍ ഏറെയാണ്. ഖിലാഫത്ത് നിസഹകരണ പ്രസ്ഥാനത്തിന് ഉണ്ടായ സ്വാധീനമാണ് മലബാര്‍ കലാപത്തിന് വിത്ത് പാകിയതെന്ന് പറയാം.
അന്ന് നടന്നത് കാര്‍ഷിക സമരമാണ്, അതല്ല സ്വാതന്ത്ര്യസമരം തന്നെയാണ് എന്നെല്ലാം വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഹൈന്ദവസമുദായത്തിന് നേരെ കൊള്ളയും കൊലയും മാനഭംഗവുമെല്ലാം നടന്നുവെന്ന് തെളിവ് സഹിതം പറയുന്നവരുമുണ്ട്. മാപ്പിള ലഹളയില്‍ പങ്കെടുത്തവരെ സ്വാതന്ത്യസമര പെന്‍ഷന് അര്‍ഹരാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് തനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ വേണ്ട എന്നു പറഞ്ഞ സ്വതന്ത്ര്യസമര സേനാനി അഡ്വ. കുട്ടിശങ്കരന്‍ നായരെപോലെയുള്ളവര്‍ ഇത് സ്വാതന്ത്ര്യസമരം അല്ല എന്ന അഭിപ്രായക്കാരാണ്.
കലാപം ബ്രിട്ടീഷ് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. മുസ്ലീം, ഹൈന്ദവ സമുദായത്തില്‍പ്പെട്ട സാധാരണക്കാരും കൊടിയ പീഢനത്തിന് ഇരയായി. ലഹളയില്‍ കൊല്ലപ്പെട്ട, ദേശാഭിമാനികളാവാന്‍ ഭാഗ്യമില്ലാതെപോയ നൂറു കണക്കിന് ഇരകള്‍ക്ക് യാതൊരു സഹായവും 94 വര്‍ഷങ്ങള്‍ക്കിപ്പുറവും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ബോധപ്പൂര്‍വ്വം ചരിത്രത്തില്‍ സ്ഥനമേകിയില്ല എന്നു വേണം മനസിലാക്കാന്‍.