മലയാളികളുടെ മനം കവർന്ന വില്ലൻ ബാലൻ കെ നായർ മൺമറഞ്ഞിട്ട് ഇന്ന് 16 വർഷം. നിഴലാട്ടം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്ത് എത്തിയ ബാലൻ കെ നായർ 300 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു.
മെക്കാനിക്ക് ആയി യഥാർത്ഥ ജീവിതം. നാടക നടകനായും നാടകത്തിന്‍റെ അമരക്കാരനായും കലാ രംഗക്കേക്ക്. മാപ്പു സാക്ഷിയിലൂടെയും നിഴലാട്ടത്തിലൂടെ സിനിമയിലേക്ക്. വില്ലന്‍റെ പൗരുഷം ബാലൻ കെ നായരിലൂടെ മലയാള സിനിമ കാണുകയായിരുന്നു പിന്നീടങ്ങോട്ട്.
നോട്ടം കൊണ്ടും, ശരീര ഭാഷ കൊണ്ടും, സംഭാഷണത്തിലെ കൃത്യമായ താളം കൊണ്ടും ബാലൻ കെ നായർ എന്ന കോഴിക്കോട്ടുകാരൻ മലയാളത്തിന്‍റെ വില്ലനായി. 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ബാലൻ കെ നായർ. ഇതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങൾ ആയിരുന്നു.
ഓപ്പോൾ, അതിഥി, തച്ചോളി അമ്പു, ഒരു വടക്കൻ വീര ഗാഥ ആൾക്കൂട്ടത്തിൽ തനിയെ പോലെയുള്ള ചിത്രങ്ങളിലെ അഭിനയ മുഹൂർത്തങ്ങളിലൂടെ പുരസ്കാരങ്ങൾ ആ കലാകാരന് നേടിക്കൊടുത്തു. ഓരോ സിനിമയിലെയും കഥാപാത്രങ്ങളെ അതിനു യോജിക്കുന്ന മെയ് വഴക്കത്തോടെ വെള്ളിത്തിരയിലെത്തിക്കാൻ ബാലൻ കെ നായർക്ക് കഴിഞ്ഞു. അതു കൊണ്ടു തന്നെയാണ് ആ വില്ലത്തരങ്ങളെ നമ്മളിന്നും ആരാധിക്കുന്നത്. ആ ശുദ്ധനായ കലാകാരനെയും