ന്യൂഡൽഹി: ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പരാതി പ്രകാരമാണ് കേസ്.
ആരെയും പ്രതിചേര്‍ത്തിട്ടില്ലെങ്കിലും യു.പി.എ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരം അടക്കമുള്ളവരാണ് സംശയത്തിന്റെ നിഴലിൽ ഉള്ളത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2004ലാണ് ഇസ്രത് ജഹാന്, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലു പേര് അഹമ്മദാബാദില്‍ പൊലീസിനാല്‍ കൊല്ലപ്പെട്ടത്.
നരേന്ദ്രമോദിയെ കൊല്ലാന്‍ വന്ന ലഷ്കറെറെ ത്വയിബ ഭീകരരായിരുന്നു നാലു പേരും. എന്നാൽ ഇസ്രത്തിന്റെയും, ജാവേദ് ശൈഖിന്റെയും കുടുംബത്തിനെ മുൻ നിർത്തി വിഷയം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിച്ചു. തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് 2009ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായത്.
ഇസ്രത്തിന് ലഷ്കർ ബന്ധമുണ്ടെന്നു കാണിച്ച് നല്കിയ ആദ്യ സത്യവാങ്മൂലം തിരുത്തിയ കേന്ദ്രം പിന്നീട് ഇസ്രത്തിന്റെ ലഷ്കര്‍ ബന്ധത്തിനു തെളിവില്ളെന്ന് കോടതിയെ അറിയിച്ചു. നരേന്ദ്രമോദിയെ ലക്ഷ്യമിട്ടായിരുന്നു സത്യവാങ്മൂലം തിരുത്തിയത്. എൻ.ഡി.എ സർക്കാർ കേന്ദ്രത്തില്‍ അധികാരത്തിൽ വന്ന ശേഷം തിരുത്തലിനു പിന്നില്‍ ആരെന്ന് കണ്ടത്തൊന്‍ അഡീഷണല്‍ സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു.
എന്നാല്‍, തിരുത്തല്‍ നിർദ്ദേശിച്ചത് ആരെന്നു മനസ്സിലാക്കാന്‍ സാധിക്കുന്ന അഞ്ചു രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് രേഖകള്‍ കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.