തൃശ്ശൂർ: തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ്കയറി 3 പേര് മരിച്ചു. ബസ് കാത്ത് നിന്നവരാണ് മരിച്ച മൂന്ന് പേരും. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു.
രാവിലെ ആറേ കാലോടെയാണ് അപകടം. തലശ്ശേരിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അമല ആശുപത്രിയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞ് കയറിയത്.
2 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പറപ്പൂര് സ്വദേശി അരവിന്ദാക്ഷന്, മിഷേല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു കുട്ടിയടക്കം 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.