ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണുവേഴ്സിറ്റി കാമ്പസിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുളളിൽ ഒരു പിസ്റ്റളും, ഏഴ് കാട്രിഡ്ജുകളും കണ്ടെടുത്തു. ഇന്നു രാവിലെയാണ് സംഭവം. ഇതോടൊപ്പം ഒരു സ്ക്രൂഡ്രൈവറും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ആയുധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷനം ആരംഭിച്ചിട്ടുണ്ട്. വെളുപ്പിനെ രണ്ടു മണിയോടെ കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇടതു തീവ്രവാദത്തിന്റെ പേരിൽ സമീപകാലത്ത് വാർത്തകളിൽ കുപ്രസിദ്ധി നേടിയ ജെ.എൻ.യുവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ പുറത്തു വരുന്നുണ്ട്. ഇതിൽ അവസാനത്തേതാണ് തോക്കു കണ്ടെത്തിയ സംഭവം. ജെ എൻ യു വിദ്യാർത്ഥിയായ നജീബിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടക്കുന്നതിനുടെയാണ് ഈ സംഭവം പുറത്തു വന്നിരിക്കുന്നത്.