ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടൻ ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും, സ്കൂളിൽ പഠിക്കുന്ന സമയത്തു നാടു വിട്ടു പോയതാണെന്നും വൃദ്ധ ദമ്പതികൾ. തമിഴ്നാട്ടിലെ മധുര ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ട സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികളാണ് ധനുഷിനു മേൽ അവകാശവാദവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
വളരെ നാൾ അന്വേഷിച്ചിട്ടും ധനുഷിനെ കണ്ടുകിട്ടിയില്ലെന്ന് അവകാശപ്പെടുന്ന ഇവർ സിനിമ കണ്ടപ്പോഴാണ് തങ്ങളുടെ മകനെ തിരിച്ചറിഞ്ഞതെന്നും പറയുന്നു. വൃദ്ധരായ തങ്ങളുടെ ജീവിതച്ചിലവിന് പ്രതിമാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നും ആവശ്യപ്പെടുന്നു.
കേസ് പരിഗണിച്ച മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ധനുഷിനോട് കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർദ്ദേശിച്ചു. ജനുവരി 12ന് ധനുഷ് കോടതിയിൽ നേരിട്ടു ഹാജരാകണം.