ബംഗലുരു: ബംഗലുരുവിൽ രണ്ടിടങ്ങളിൽ നിന്നായി 6 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഇതിൽ 5 കോടിയും കേന്ദ്രസർക്കാർ ഈയടുത്ത് പുറത്തിറക്കിയ കറൻസികളാണ്. ഇരുവരും മുതിർന്ന ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പുതിയ കറൻസികൾ ഇത്രയും വലിയ അളവിൽ എങ്ങനെ ഇവരുടെ കൈവശം എത്തിച്ചേർന്നുവെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പേരു വെളിപ്പെടുത്താത്ത മുതിർന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ അഞ്ചു കിലോയിലേറെ സ്വർണ്ണവും, ആറു കിലോയിലേറെ ആഭരണങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതോടൊപ്പം കോടികൾ വിലമതിക്കുന്ന ലംബോർഗിനി സ്പോർട്സ് കാറുകളും പിടികൂടിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.