അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടെന്ന് കരുതുന്നതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് തന്നെ ഇഷ്ടമായെങ്കിൽ അതൊരു മുതൽകൂട്ടാണെന്നും ട്രംപ് തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ആദ്യമായാണ് ട്രംപ് പ്രതികരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ ഇ-മെയിലുകൾ ചോർത്തിയത് റഷ്യയാണെന്നും തെളിവുകൾ ഈ ആഴ്ചപുറത്തുവിടുമെന്നും അമേരിക്കൻ ഇന്റലിജൻസ് ഏജന്സി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, റഷ്യയ്ക്ക് പിന്തുണ നൽകിയിരുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ റഷ്യയ്ക്കെതിരെ രംഗത്തെത്തിയത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തിയത് റഷ്യയാകുമെന്ന് കരുതുന്നതായി ട്രംപ് പ്രതികരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് തന്നെ ഇഷ്ടമായെങ്കിൽ അതൊരു മുതൽകൂട്ടാണെന്നും, റഷ്യയുമായി തനിക്ക് രഹസ്യ ഇടപാടുകൾ ഇല്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് നടത്തിയ ആദ്യ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കെതിരെയും ട്രംപ് ശക്തമായ ആരോപണമാണ് ഉന്നയിച്ചത്. തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വാർത്ത നൽകിയത് രഹസ്യാന്വേഷണ ഏജൻസികളാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാക്കും എന്ന വാഗ്ദാനവും ട്രംപ് നൽകി.