ആലപ്പുഴ: തെന്നിന്ത്യയുടെ സൗന്ദര്യറാണി ചെന്നൈ സ്വദേശിനി ബി ബവിത്ര. ആലപ്പുഴയിൽ ആദ്യമായി നടന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തിലാണ് ബവിത്ര കിരീടം ചൂടിയത്. കോഴിക്കോട് സ്വദേശിനി രേഷ്മ ആര്‍.കെ.നമ്പ്യാര്‍ ഫസ്റ്റ് റണ്ണറപ്പും കര്‍ണാടകയില്‍നിന്നുള്ള വര്‍ണ സമ്പത്ത് സെക്കന്‍ഡ് റണ്ണറപ്പുമായി.
റാമ്പിലെത്തിയ പതിനേഴ് സുന്ദരിമാരെ പിന്തള്ളിയാണ് ബവിത്ര സൗന്ദര്യകിരീടം ചൂടിയത്.മിസ് പേഴ്സണാലിറ്റി പട്ടവും ബവിത്രയ്‌ക്ക് തന്നെയാണ്. വിജയിയ്‌ക്ക് ഒരുലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കന്‍ഡ് റണ്ണറപ്പിന് 40,000 രൂപയും ആയിരുന്നു സമ്മാനത്തുക.
മിസ് സൗത്ത് ഇന്ത്യ വിജയിക്ക് മുന്‍ജേതാവ് മീര മിതുനും ഫസ്‌റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എം.ഡി വി.പി നന്ദകുമാറും സുഷമ നന്ദകുമാറും കിരീടം അണിയിച്ചു.
ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്.
നടന്‍മാരായ സഞ്ജയ് കുമാര്‍ അസ്രാണി, ഡോ. രാജീവ് പിള്ള, കൗശല്‍ മന്ദ, നടി വാണിശ്രീ ഭട്ട്, മാദ്ധ്യമപ്രവര്‍ത്തക റ്റോഷ്മ ബിജു എന്നിവരായിരുന്നു വിധികർത്താക്കൾ.
ആലപ്പുഴ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരം.