ഭോപ്പാൽ : സുനിൽ ജോഷി കൊലപാതകക്കേസിൽ സാധ്വി പ്രഗ്യാസിംഗ് താക്കൂറിനേയും മറ്റ് ഏഴു പ്രതികളേയും കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി .
പ്രഗ്യയ്ക്കൊപ്പം ഹർഷ് സോളങ്കി , വാസുദേവ് പാർമർ , രാം ചരൺ പട്ടേൽ , ആനന്ദ് രാജ് കട്ടാരിയ, ലോകേഷ് ശർമ , രാജേന്ദ്ര ചൗധരി , ജിതേന്ദ്ര ശർമ്മ എന്നിവരെയാണ് വെറുതെ വിട്ടത്.2007 ഡിസംബർ 29 നാണ് സുനിൽ ജോഷി വെടിയേറ്റ് മരിക്കുന്നത് .
ലോക്കൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും കുറ്റവാളികളെപ്പറ്റി യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല . പിന്നീട് രാജസ്ഥാൻ പോലീസ് കേസിൽ ഒരാളെ പിടികൂടുകയായിരുന്നു . യു പി എ ഭരണകാലത്ത് ഉയർത്തിക്കൊണ്ടു വന്ന ഹിന്ദു ഭീകരതയുമായി ഇതിനെ ബന്ധിപ്പിക്കാനായിരുന്നു ശ്രമം .
എന്നാൽ കേസ് അന്വേഷിച്ച എൻ ഐ എ സുനിൽ ജോഷിയുടെ കൊലപാതകത്തിന് മറ്റ് കേസുകളുമായി ബന്ധമില്ലെന്നാണ് കണ്ടെത്തിയത് . മുൻപ് ആർ.എസ്.എസിന്റെ പ്രചാരകായി പ്രവർത്തിച്ചിരുന്ന സുനിൽ ജോഷിയെ പിന്നീട് സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു .