കോട്ടയം: അവഹേളന പോസ്റ്ററുമായി വീണ്ടും എസ്.എഫ്.ഐ. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകള്‍ക്ക് പിന്നാലെ ഭാരതാംബയെ അധിക്ഷേപിക്കുന്ന പോസ്റ്ററുമായാണ് എസ്.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായാണ് ഭാരതാംബയെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ എസ്.എഫ്.ഐ പോളി യൂണിറ്റ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. നിന്റെ മക്കള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുമ്പോഴും, ചുട്ടെരിയുമ്പോഴും നിനക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരതാംബെ നീയൊരു വേശ്യയാകുന്നു എന്നാണ് പോസ്റ്ററില്‍ എഴിതിയിരിക്കുന്നത്.
പോസ്റ്ററിനു പുറമേ സോഷ്യല്‍ മീഡിയാവഴിയും ഈ വാചകങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കോളേജ് യൂണിയന് ചെയര്മാനുള്പ്പെടെയുളള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഭാരതാംബയെ അധിക്ഷേപിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പുലയക്കുടില്‍ തീര്‍ത്ത അതേ എസ്.എഫ്.ഐ നേതാക്കള്‍തന്നെയാണ് ഇവിടെ ഭാരതാംബയെ വേശ്യയായി ചിത്രീകരിച്ചിരിക്കുന്നത്.
നിന്റെ മക്കള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുമ്പോഴും, ചുട്ടെരിയുമ്പോഴും എന്ന് പോസ്റ്ററില്‍ എഴുതുമ്പോള്‍ ആര് ആരെയാണ് ചുട്ടുകൊല്ലുന്നതെന്നും പീഡിപ്പിക്കുന്നതെന്നും എസ്.എഫ്.ഐ മറന്നുപോകുന്നുവെന്ന് മറ്റു വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. വനിതാദിനത്തില്‍ കോട്ടയം മാന്നാനം കെ.ഇ കോളേജില്‍ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടുളള പോസ്റ്റർ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് എസ്.എഫ്.ഐയുടെ പുതിയ അവഹേളനം.
കേരളത്തിലെ കലാലയങ്ങളിലുടനീളം എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ഇത്തരം അവഹേളനങ്ങള്‍ ആഭ്യന്തര കലാപമോ, വർഗ്ഗീയകലാപമോ സൃഷ്ടിക്കുക എന്ന് മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയുടെ ഭാഗമാണെന്നുറപ്പാണെന്നും ആരോപണമുയരുന്നുണ്ട്.