കൊല്ലം: കുണ്ടറ ബലാത്സംഗ കേസിൽ പ്രതിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. അടുത്ത ബന്ധുക്കളായ നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. c.w c യുടെ സംരക്ഷണത്തിലുളള പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താനുളള ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടു. കുട്ടി പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം കേസിൽ പൊലീസ് ഗുരുതര വീഴ്ച്ച വരുത്തിയതിനുളള കൂടുതൽ തെളിവുക്കൾ പുറത്തു വന്നു. ലൈഗികപീഡനം നടന്നിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും പൊലീസ് അസ്വാഭാവിക മരണമെന്നാണ് രേഖകളിൽ രേഖപ്പെടുത്തിയത്. മനുഷ്യാവകാശ കമ്മീഷനു നൽകിയ റിപ്പോർട്ടിലും ഇത്തരത്തിലാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കര ഡി.വൈ.എസ്.പി കേസിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹൻ കുമാർ കുറ്റപ്പെടുത്തി. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്നും അദേഹം പറഞ്ഞു.
എന്നാൽ മനുഷ്യാവാകാശ കമ്മീഷന്റെ നിലപാട് തെറ്റാണെന്നും റിപ്പോർട്ട് ഫെബ്രുവരി ഏഴിന് നൽകിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി ബി കൃഷ്ണകുമാർ പറഞ്ഞു.