ആലപ്പുഴ : കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന പീഡനങ്ങൾ നിസാരവത്കരിച്ച് മന്ത്രി ജി സുധാകരൻ .വാളയാറിലും കുണ്ടയിലുമൊക്കെയായി പത്തോ പതിനഞ്ചോ കേസുകൾ മാത്രമാണ് ആകെ വന്നത്. ഇത് തന്നെ വൈയക്തികമാണ് . കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി ആലപ്പുഴയിൽ ജനമൈത്രി പോലീസിന്റെ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രായപൂർത്തിയാൽ ഒരു സ്വയം ബോധമൊക്കെ വേണം . അപകടത്തിൽ പോയി ചാടരുത് . സ്വയം ഉത്തരവാദിത്തം നിർവഹിക്കാതെ അപകടത്തിൽ പോയി ചാടിയാൽ ആഭ്യന്തര മന്ത്രി എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിച്ചു .
റോഡിൽ പരസ്യമായി ചുംബിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് . പക്ഷേ മറ്റുള്ളവരും അതുപോലെ ചെയ്യണമെന്നൊന്നും പറയരുത് . തന്നെപ്പോലെയുള്ളവർ ഭാര്യയെ വീട്ടിൽ വച്ചേ ചുംബിക്കാറുള്ളൂ. റോഡിലൊന്നും ചുംബിക്കാൻ പറ്റില്ല . ഒരു വട്ടം ചുംബിച്ചാൽ ആയുഷ്കാലം മുഴുവൻ ചുംബിച്ചതായി അവർ കരുതിക്കോളുമെന്നും മന്ത്രി പറഞ്ഞു.
പ്രായപൂർത്തിയായവർ അപകടത്തിൽ ചെന്ന് ചാടാതെ നോക്കണമെന്നും അങ്ങനെ ചെയ്യാതിരുന്നിട്ട് പോലീസെന്ത് ചെയ്യാൻ പറ്റുമെന്നുമുള്ള ജി സുധാകരന്റെ പരാമർശങ്ങൾ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.