ന്യൂഡൽഹി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയിൽ. സ്വാശ്രയ കോളേജുകളിൽ ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് നിർത്തലാക്കണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ്. ജിഷ്ണുവിന് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്. നിലവിലെ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകാന്‍ കോടതി ഇടപെണമെന്നും മഹിജ സമർപ്പിച്ച ഹർജിയിൽ പറയുന്നു.