മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കേസിൽ കുറ്റാരോപിതനായ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കഴിഞ്ഞ എട്ടു വർഷങ്ങളായി ജയിൽവാസമനുഭവിക്കുകയാണ് ഇരുവരും. സമീപകാലത്ത് സാധ്വിയെ ആരോഗ്യനില വഷളായതിനേത്തുടർന്ന് ഭോപ്പാലിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
അഞ്ചു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് സാധ്വിയ്ക്ക് ജാമ്യമനുവദിച്ചത്. സാധ്വിയുടെ പാസ്പോർട്ട് ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണം. കേസിലെ തെളിവുകളുടെ കാര്യത്തിൽ ഇടപെടരുതെന്നും, ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.