കൊല്ലം : സംസ്ഥാനത്തെ നാല് ജില്ലകളിൽ മത്സ്യ ലഭ്യതയിൽ വൻകുറവ്.പ്രധാന തീരദേശ ജില്ലയായ കൊല്ലത്ത് മാത്രം രണ്ടായിരം ടൺ മീനിന്റെ കുറവുണ്ടെന്നാണ് കണക്ക്.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിട്യുട്ടിന്റെ പOന റിപ്പോട്ടിലാണ് ഈ വിവരങ്ങ ൾ
മത്സ്യ ബന്ധനം പ്രധാന ജീവനോപാധിയായ കൊല്ലം ജില്ലയിലെ തീരങ്ങളിൽ നിന്ന് മത്സ്യം അകലുന്നു എന്ന ആശങ്ക ഉളവാക്കുന്ന റിപ്പോട്ടാണ് സി. എം. ആർ.ഐ പുറത്ത് വിട്ടിരിക്കുന്നത്. രണ്ടായിരത്തി പതിനഞ്ചിനെ അപേക്ഷിച്ച് രണ്ടായിരം ടൺ മീനിന്റെ കുറവ് കഴിഞ്ഞ വർഷം ഉണ്ടായി. രണ്ടായിരത്തി പതിനഞ്ചിൽ തൊണു റ്റി രണ്ടായിരത്തി അറുന്നൂറി റുപതിയഞ്ച് ടൺ മത്സ്യം ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം അത് തൊണ്ണൂറായിരത്തി അഞ്ഞുറ്റി എൻപത്തി നാല് ടൺ ആയി കുറഞ്ഞു.
നീണ്ടകര ,ശക്തികുളങ്ങര തുറമുഖങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഇടിവുള്ളതായും റിപ്പോട്ട് ചുണ്ടി കാട്ടുന്നു.കൊല്ലം ജില്ലക്ക് പുറമെ തൃശൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിലും മീൻ ലഭ്യതയിൽ കുറവ് രേഖപ്പെടുത്തി. തൃശുർ കാസർഗോഡ് ജില്ലകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് അൻപത് ശതമാനത്തിലെ റെ കുറവാണ് രേഖപ്പെടുത്തിയത്. സി.എം.എഫ്.ആർ.ഐ യുടെ കണക്ക് പ്രകാരം എറണാകുളം, കൊഴിക്കോട്.തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിൽ മാത്രമാണ് മീൻ ലഭ്യതയിൽ 2015 നെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയത്.
കേരള തീരത്ത് നിന്ന് ലഭിച്ച മൊത്തം മീനിന്റെ നാൽപ്പത്തിയാറ് ശതമാനവും എറണാകുളം, കോഴിക്കോട് തീരങ്ങളിൽ നിന്നാണ്.. മത്സ്യ തൊഴിലാളികൾക്ക് ആശങ്കയുളവാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.