കൊൽക്കത്ത : ബിജെപി ലോക്സഭ എം.പി ജോർജ്ജ് ബേക്കറിനു നേരേ തൃണമൂൽ ആക്രമണം. ബംഗാളിലെ കൽനയിൽ വച്ചായിരുന്നു ആക്രമണം . ബേക്കറിന്റെ കാറും അക്രമികൾ തകർത്തു.
ബിജെപിയുടെ വിസ്താരക് യോജനയുടെ ഭാഗമായി ബംഗാൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബേക്കലിനെയും മറ്റ് പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബേക്കറിനെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
പാർട്ടി പ്രവർത്തകരെ തൃണമൂലുകാർ തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് എം.പി പറഞ്ഞു . തന്നേയും അവർ ആക്രമിച്ചെന്നും പിറകിൽ നിന്ന് തന്നെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു . താൻ തടഞ്ഞത് കൊണ്ട് മാത്രമാണ് തലയ്ക്ക് നേരേ വന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായല്ല വിസ്താരക് യോജനയിൽ പങ്കെടുക്കുന്നവരെ തൃണമൂലുകാർ ആക്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി . ഇത്തരം ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നോമിനേറ്റഡ് അംഗമാണ് ജോർജ്ജ് ബേക്കർ