കോഴിക്കോട് : മുക്കം സ്വദേശിയായ ഹിന്ദു വിദ്യാർത്ഥിനിയെ നിർബന്ധിത മത പരിവർത്തനത്തിനു വിധേയമാക്കാൻ ശ്രമിച്ചതായി പരാതി . പ്രണയം നടിച്ചു വിവാഹം ചെയ്തതിനു ശേഷം പെൺകുട്ടിയോട് ഇസ്‌ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി .പ്രണയത്തിൽ കുടുങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടി മഞ്ചേരി സത്യ സരണയിലെ തടവിൽ പീഡനത്തിന് വിധേയമായതായും പെൺകുട്ടിയും കുടുംബവും പോലിസിൽ പരാതി നൽകി .
നിർബന്ധിത മത പരിവർത്തനവും , ഐ എസ് റിക്രൂട്മെന്റും സജീവ ചർച്ചയാവുന്ന സാഹചര്യത്തിലാണ് സത്യസരണിക്കെതിരെ ആരോപണവുമായി മറ്റൊരു പെൺകുട്ടി കൂടി രംഗത്തെത്തിയത് . അഹമ്മദ് നബീൽ എന്ന യുവാവ് പെൺകുട്ടിയെ പഠന കാലയളവിൽ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു . തുടർന്ന് വീട്ടുകാരുടെ എതിർപ്പിനെ വകവയ്‌ക്കാതെ 2016 ഒക്ടോബര് 19ന് പെൺകുട്ടി യുവാവിനൊപ്പം .ഇറങ്ങിപ്പോയി .
തുടർന്ന് മതം മാറണമെന്നാവശ്യപ്പെട്ടു അഹമ്മദ് നബീലും , വീട്ടുകാരും ,നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു . നിർബന്ധ പൂർവം ഇസ്‌ലാമിക മതാചാരങ്ങൾ ചെയ്യിപ്പിച്ചു .മൊബൈലും , സിം കാർഡും എടുത്തു വച്ചു . വീട്ടുകാരുമായി യാതൊരു ബന്ധവും പുലർത്താൻ സമ്മതിച്ചില്ല . ,മതം മാറുന്നതിനായി തെറ്റിദ്ധരിപ്പിച്ചു പെൺകുട്ടിയെ സത്യസരണിയിലും എത്തിച്ചു .
പാസ്പോർട്ട് എടുക്കാൻ എന്ന വ്യാജേനയാണ് പെൺകുട്ടിയെ വിവാദ മതം മാറ്റ കേന്ദ്രത്തിൽ എത്തിച്ചത് . കൃത്യമായ ഭക്ഷണമോ , അസുഖം വന്നപ്പോൾ മരുന്നോ നൽകാതെ സത്യസരണിയിൽ പീഡിപ്പിച്ചതായും പെൺകുട്ടി പരാതിപ്പെടുന്നു . ഇതിനിടയിൽ മലപ്പുറം കൊണ്ടോട്ടിയിലേക്കു യുവാവ് താമസം മാറ്റുകയും ചെയ്തു . പീഡനം സഹിക്കവയ്യാതെ പെൺകുട്ടി മറ്റൊരാളുടെ സഹായത്തോടെ വീട്ടുകാരെ വിവരം അറിയിച്ചു . തുടർന്ന് കൊണ്ടോട്ടി പോലീസെത്തിയാണ് കുട്ടിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചത് . പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
മുക്കം സ്വദേശിനിയായ ഹിന്ദു വിദ്യാർത്ഥിനിയെ നിർബന്ധിത മത പരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .മുക്കം സ്വദേശി അഹമ്മദ് നബീലിനിതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . 498 എ , 295 എ , 323 , 342 വകുപ്പുകൾ പ്രകാരമാണ് കേസ് .