കോഴിക്കോട്: ജനജാഗ്രതാ യാത്രക്കിടെ കോടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കാറെന്ന് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കാരാട്ട് ഫൈസലിന്റെ കാറാണ് കൊടുവള്ളിയിൽ യാത്രക്ക് ഉപയോഗിച്ചതെന്ന് സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയിൽ കോടിയേരിയെ ആനയിക്കുന്ന ഈ കാർ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണ്ണം കടത്തിയതിന്റെ പേരിൽ ഡി. ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്.
ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയ്യാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
അതേസമയം സിപിഎമ്മിന്റെ ഹവാല ബന്ധം പുറത്തായിരിക്കുകയാണെന്ന് ലീഗ് നേതൃത്വം പ്രതികരിച്ചു.