ന്യൂഡൽഹി : റഷ്യയിൽ നിന്നും ആണവ മുങ്ങി കപ്പൽ വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തെ അട്ടിമറിക്കാൻ ശ്രമം.ഫ്രഞ്ച് ആയുധ വ്യാപാര ലോബികളാണ് ഇതിനു പിന്നിലെന്ന് സൂചന.
ഇന്ത്യന്‍ നാവികസേനയുടെ പക്കലുള്ള റഷ്യയുടെ ആണവ-വിമാനവാഹിനി കപ്പലുകളില്‍ യു.എസ്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന വിവാദം സൃഷ്ടിച്ച്,
റഷ്യയില്‍നിന്ന് രണ്ടാമത്തെ ആണവമുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാനുള്ള ഇന്ത്യയുടെ നീക്കം അട്ടിമറിക്കുകയാണ് ഫ്രഞ്ച് ലോബിയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.
റഷ്യയില്‍നിന്ന് പാട്ടത്തിനെടുത്ത ആണവ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. ചക്രയിലും,വിലയ്ക്കു വാങ്ങിയ വിമാനവാഹിനിയായ ഐ.എന്‍.എസ്. വിക്രമാദിത്യയിലും,യു.എസ്. നാവിക സേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായി റഷ്യൻ വാർത്താപോർട്ടലായ കോമഴ്സൻറ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിയായ ഐ.എന്‍.എസ്. വിശാലിന്റെ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച യു.എസ്. സംഘം ഇന്ത്യയിലെത്തിയിരുന്നു.ഇവരാണ് പരിശോധന നടത്തിയതെന്നും ആരോപണം ഉയർത്തുന്നു.
ഇത്തരത്തിലുള്ള പരിശോധനക്ക് അനുമതി നൽകിയതിലൂടെ ഇന്ത്യന്‍ നാവികസേന, കരാര്‍ ലംഘിച്ചെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇക്കാര്യത്തിലുള്ള വിയോജിപ്പ് റഷ്യന്‍ പ്രതിരോധവകുപ്പ് ഇന്ത്യയെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു.
സൈനിക സാങ്കേതിക വിദ്യയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാനായി രാജ്യങ്ങൾ ചില
കരാറുകൾമുന്നോട്ട് വയ്ക്കുന്നുണ്ട്.പാട്ടക്കരാര്‍ അനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ ഈ മുങ്ങിക്കപ്പലില്‍ പ്രവേശിപ്പിക്കരുത്.
പത്തു വർഷത്തേക്കാണ് ഇന്ത്യ റഷ്യയിൽ നിന്നും ഐഎൻഎസ് ചക്ര പാട്ടത്തിനെടുത്തത്.
എന്നാൽ റഷ്യയിലെ മറ്റൊരു വാർത്താ പോർട്ടലായ ന്യൂസ്.ആർയു ന്റെ റിപ്പോർട്ടനുസരിച്ച് ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനു പിന്നിൽ ഫ്രഞ്ച് ആയുധ ലോബിയാണ്. ഒരു ആണവ മുങ്ങിക്കപ്പല്‍ ഇന്ത്യക്ക് വില്ക്കാന് ഫ്രാന്‍സ് ശ്രമിക്കുന്നുണ്ട്. ഒപ്പം റഷ്യയില്‍നിന്ന് രണ്ടാമത്തെ ആണവമുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട് .
റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുമ്പോൾ ഇതു സംബന്ധിച്ച കരാർ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
എന്നാൽ നിലവിലെ കരാർ ലംഘിക്കുന്നതായി ആരോപണം ഉയരുമ്പോൾ റഷ്യ പുതിയ കരാറിൽ നിന്നും പിന്മാറാനും സാധ്യതയുണ്ട്.
ഇത് ലക്ഷ്യമിട്ടാണ് ഫ്രാൻസ് ആസ്ഥാനമാക്കിയുള്ള ആയുധ വ്യാപാര ലോബി നീങ്ങുന്നത്.