ഉത്തരാഖണ്ഡ് : ചൈനീസ് അതിർത്തിയിൽ ദ്രുതഗതിയിലുള്ള സൈനിക നീക്കത്തിനായി ഇന്ത്യ പുതിയ പാത നിർമ്മിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആൾ വെതർ റോഡ്സ് പ്രൊജക്ട് ‘ ൽ ഉൾപ്പെടുത്തി തനക്പൂർ മുതൽ പിതോരാഗ് വരെയുള്ള 150 കിലോമീറ്ററിലാണ് പാതയുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
1,065 കോടി രൂപ ചിലവിൽ, 2019 ഓടെ പൂർത്തീകരിക്കും വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
പ്രദേശത്തെ മണ്ണിന്റെ രീതി തുരങ്കങ്ങളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമല്ലാത്തതിനാൽ അവ ഒഴിവാക്കിയാകും നിർമ്മാണമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ ഡി മാത്യേല പറഞ്ഞു.
പ്രോജക്ടിന്റെ രൂപകൽപ്പന, നിർമ്മാണം എന്നിവ എൻജിനീയറിങ് പ്രൊക്യുമെൻറ് ആൻഡ് കൺസ്ട്രക്ഷൻ മോഡലിന്റെ മേൽനോട്ടത്തിലായിരിക്കും.
സാധാരണയായി ശൈത്യ കാലങ്ങളിൽ സൈനിക നീക്കം ദുഷ്ക്കരമാകുന്ന മേഖലയാണിത്. മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ സൈനിക നീക്കത്തിനായി ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടിയും വരുന്നുണ്ട്.
ആയുധങ്ങളും,മറ്റ് സന്നാഹങ്ങളും എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ സേനാതലവന്മാർ പ്രതിരോധ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ പുതിയ പാത നിർമ്മിക്കാൻ തീരുമാനമായത്
ഏതു കാലാവസ്ഥയിലും സുഗമമായ സൈനിക നീക്കം സാധ്യമാക്കും വിധത്തിലാണ് പാത നിർമ്മിക്കുന്നത്.