കൊച്ചി : സുനാമിയായും,ഓഖിയായും ദുരന്തങ്ങൾ തുടർകഥയാകുമ്പോൾ അവയെ ചെറുക്കാനുള്ള ശാസ്ത്രീയമായ പദ്ധതികള്‍ക്കായാണ് ഇക്കുറി സംസ്ഥാന ബജററില്‍ തീരവാസികള്‍ കാതോര്‍ക്കുന്നത്. കിഫ്ബി ഉപയോഗിച്ചുള്ള വിവിധ പദ്ധതികള്‍ കഴിഞ്ഞ ബജററില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടക്കാത്തതിന്റെ രോഷവും,നിരാശയും മത്സ്യതൊഴിലാളികൾക്കുണ്ട്.
കടല്‍ഭിത്തി നിര്‍മ്മാണം, വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്കഴിയുന്നവരുടെ പുനരധിവാസം, ആശുപത്രികളും പാലങ്ങളും പ്രായോഗികമായ കടാശ്വാസ പദ്ധതി ഇങ്ങനെ നീളുന്നു തീരവാസികളുടെ ന്യായമായ ആവശ്യങ്ങള്‍.
കടല്‍ക്ഷോഭത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നുണ്ട്. ഇതിനുപുറമെ നൂറുകണക്കിന് കുടുംബങ്ങള്‍ എതുനിമിഷവും കടലെടുത്തേക്കാവുന്ന വീടുകളിലാണ് അന്തി ഉറങ്ങുന്നത്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉതകുന്ന പദ്ധതികളാണ് തീരവാസികള്‍ പ്രധാനമായും ഈ ബജററില്‍ ആവശ്യപ്പെടുന്നത്.
തീരമേഖലയിലെ ആശുപത്രികളും, വിദ്യാലയങ്ങളും കുടിവെള്ളവിതരണ സൗകര്യങ്ങളും കാര്യക്ഷമമാക്കണമെന്നതാണ് ഈ മേഖലയുടെ മറെറാരു ആവശ്യം.
പ്രയോഗികമല്ലന്ന് തീരവാസികള്‍ വിലയിരുത്തിയ കടല്‍ മണല്‍ ഖനനവും തീരദേശ പാതയും കടലിനോട് ചേര്‍ന്ന് താമസിക്കുന്നവരുടെ പുനരധിവാസവുമാണ് കഴിഞ്ഞ ബജററില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 തീരദേശ മണ്ഡലങ്ങളില്‍ 38 ഇടങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചത്. എന്നിട്ടും തീരദേശവാസികളോട് കാട്ടുന്ന കടുത്ത അവഗണനയിൽ തീർത്തും നിരാശരാണ് കടലോരമേഖല.