തൃശൂര്‍: ഹൈന്ദവ വര്‍ഗീയത ചര്‍ച്ച ചെയ്യാൻ കാണിക്കുന്ന താല്പര്യം മൂവാറ്റുപുഴയില്‍ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ ഇസ്ലാമിക ഭീകരതയെ എതിർക്കാൻ കാട്ടാത്തത് എന്തുകൊണ്ടാണെന്ന് നടൻ ജോയ് മാത്യൂ.
ആശുപത്രികളും സ്കൂളുകളും കോളേജുകളും സ്ഥാപിച്ച് അവിടെ എത്തുന്നവരെ കുഞ്ഞാടുകളാക്കി മാറ്റുന്ന ക്രൈസ്തവ വിഭാഗത്തിന്റെ പ്രവർത്തനങ്ങളും ആരും കാണാൻ ശ്രമിക്കുന്നില്ല.
തൃശൂര്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അംഗീകാരം ലഭിക്കാന്‍ വേണ്ടിമാത്രം ഒരുഭാഗത്തെ എതിര്‍ത്ത് ഫാസിസം സംസാരിക്കും.തൊണ്ണൂറ്റിയൊൻപത് ശതമാനം സാഹിത്യകാരന്മാരും അവാര്‍ഡുകളും പണവും പ്രതീക്ഷിച്ച് യഥാര്‍ത്ഥ ഫാസിസത്തിനെതിരെ പ്രതികരിക്കുന്നില്ല.
വര്‍ഷത്തില്‍ എല്ലാ ദിവസവും കേരളത്തില്‍ സാഹിത്യകാരന്മാര്ക്ക് പുരസ്കാരം നല്‍കുന്നുണ്ടെന്നും പുരസ്കാരത്തിനൊപ്പം ലഭിക്കുന്ന പണമാണ് ഇവര്‍ക്ക് പ്രധാനമെന്നും ജോയ് മാത്യൂ കൂട്ടിച്ചേർത്തു.
സംഗമത്തില്‍ പങ്കെടുത്ത സാറ ജോസഫും,പ്രകാശ് രാജും ഹൈന്ദവ വര്‍ഗീയത മാത്രം സംസാരിച്ചതിനുള്ള മറുപടിയെന്ന രീതിയിലായിരുന്നു ജോയ് മാത്യുവിന്റെ പ്രസംഗം.