ന്യൂഡൽഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപറയും.
1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി വിധി പറയുക. ലാലു പ്രസാദ് യാദവിന് പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത് പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുക.