കണ്ണൂർ: കീഴാറ്റൂരിലെ സമരത്തെ വിമർശിച്ച മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ‘വയല്‍ക്കിളികള്‍’ രംഗത്ത്. മന്ത്രി സമരചരിത്രം മറന്നുവെന്നും, കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കുകയാണന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
സിപിഎം അതിന്റെ മുന്‍കാല സമര ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് വയൽക്കിളികളെ അധിക്ഷേപിച്ചതിലൂടെ ചെയ്തിരിക്കുന്നത്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണെന്നും അധിക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും വയൽക്കിളികൾ ആവശ്യപ്പെട്ടു.
സമരത്തിൽ അറസ്റ്റിലായ സ്ത്രീകളുടെ വീട്ടിലേക്ക് എത്തിയാൽ മനസ്സിലാകും അവർ കർഷകരാണോയെന്ന്. മന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ലെന്നും ബൈപാസ് അലൈന്‍മെന്റിനെതിരെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണെന്നും വയൽക്കിളികൾ വ്യക്തമാക്കി.