തിരുവനന്തപുരം: ഡോക്ടർമാരുടെ സമരം കർശനമായി നേരിടാനുറച്ചു സർക്കാർ. സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയ്ക്ക് മന്ത്രി സഭയോഗം നിർദ്ദേശം നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയെന്നും സർക്കാർ നിലപാട്.
ഒപി സമയം ദീർഖിപ്പിച്ചതിന്റെ പേരിൽ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിനം പിന്നിട്ടപ്പോഴാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. നോട്ടീസ് നൽകാത്ത സമരത്തെ സമരമായി അംഗീകരിക്കില്ലെന്നും സമരം ചെയ്യാൻ ഡോക്ടർമാർ ഉന്നയിച്ച കാരണത്തിൽ ന്യായമില്ലെന്നും മന്ത്രിസഭായോഗം. കർശന നടപടികളെടുക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശം നൽകി.
അതേസമയം, സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കില്ല. ജനകീയ പ്രതിരോധത്തിലൂടെ സമരത്തെ നേരിടാനാണ് സർക്കാരിന്റെ തീരുമാനം.