ധാക്ക ; സ്വാതന്ത്ര്യവും,അവകാശങ്ങളും നൽകിയിട്ടും ജീവിക്കുന്ന രാജ്യത്തെ തള്ളിപ്പറഞ്ഞ് പാകിസ്ഥാനെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെക്ക് ഹസീന.
ബംഗ്ലാദേശികളായ ജനതയുടെ താല്പര്യവും അത് തന്നെയാണ്,പാകിസ്ഥാനെ സ്നേഹിച്ചുകൊണ്ട്,ഇവിടെ ജീവിക്കുന്നവരെ മാറ്റിയെടുക്കാൻ അവർ ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. പാകിസ്ഥാനെ മറക്കാൻ അവരെ പ്രേരിപ്പിക്കണം.
ബംഗാബന്ധു ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ അവാമി ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഷെക്ക് ഹസീന.
ബംഗ്ലാദേശ് നാഷണൽ പാർട്ടി സ്ഥാപകനായ സിയാവുർ റഹ്മാൻ,ഭാര്യ ഖാലിദാ സിയ എന്നിവർ പാകിസ്ഥാനെയാണ് ഇപ്പോഴും മാതൃരാജ്യമായി കാണുന്നതെന്നും,സ്നേഹിക്കുന്നതെന്നും ഷേക്ക് ഹസീന മുൻപ് പറഞ്ഞിരുന്നു.
ബംഗ്ലാദേശിന്റെ പുരോഗതിയല്ല ബംഗ്ലാദേശ് നാഷണൽ പാർട്ടി ലക്ഷ്യമിടുന്നതെന്നും,മറിച്ച് പാകിസ്ഥാന്റെ അജണ്ടകൾ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഷേക്ക് ഹസീന ആരോപിച്ചിരുന്നു.