കോഴിക്കോട് ; അത്തോളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചതായി പരാതി. ഓട്ടോഡ്രൈവര്‍ അത്തോളി മൊടക്കല്ലൂര്‍ സ്വദേശി തയ്യുള്ളതില്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.
എ എസ് ഐ യുടെ ജ്യേഷ്ഠന്റെ മകനും, അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹ വിരുന്നിൽ ഡാന്‍സ് കളിച്ച അനൂപ് ഉൾപ്പെടെയുള്ളവരോട് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എസ്ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താൻ ആവശ്യപ്പെടുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.
അതെ സമയം വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു യുവാക്കള്‍ പരിപാടി അവതരിപ്പിച്ചത്. അന്ന് പുലര്‍ച്ചെ എഎസ്ഐയുടെ വീടിനുനേരെ പടക്കമെറിഞ്ഞതായി ആരോപിച്ചാണ് അനൂപിനെ പിടികൂടിയത്.
ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ അത്തോളി പൊലീസ് യുവാവിനെ വീട്ടിലെത്തി പിടികൂടി ലോക്കപ്പിലിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയായിരുന്നു
സ്റ്റേഷനു പുറത്തെത്തിയ യുവാവ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സമിപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.